ജെല്ലിക്കെട്ട് ഷൂട്ട് കഴിഞ്ഞപ്പോള്‍ ചെയ്ത പാപങ്ങളെല്ലാം ക്ഷമിച്ചെന്ന് തോന്നി! ആന്റണി വര്‍ഗീസ്

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ യുവതാരമാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടിലും ആന്റണി പ്രധാന വേഷത്തിലെത്തിയിരുന്നു. വേറിട്ട ചിത്രം ഏറെ പ്രേക്ഷക പ്രശംസയും പുരസ്‌കാരങ്ങളും നേടി. ഇപ്പോഴിതാ ജെല്ലിക്കെട്ട് ഷൂട്ടിംഗിന്റെ കഠിന ദിനങ്ങള്‍…

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ യുവതാരമാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടിലും ആന്റണി പ്രധാന വേഷത്തിലെത്തിയിരുന്നു. വേറിട്ട ചിത്രം ഏറെ പ്രേക്ഷക പ്രശംസയും പുരസ്‌കാരങ്ങളും നേടി. ഇപ്പോഴിതാ ജെല്ലിക്കെട്ട് ഷൂട്ടിംഗിന്റെ കഠിന ദിനങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ആന്റണി.

‘ജെല്ലിക്കെട്ട് ഷൂട്ടിംഗ് പ്രയാസം നിറഞ്ഞായിരുന്നു. കട്ടപ്പനയില്‍ ഡാമിന്റെ റിസര്‍വോയറില്‍ ആയിരുന്നു ഷൂട്ടിംഗ്. ഭയങ്കര തണുപ്പായിരുന്നു അവിടെ. ഡിസംബറിലായിരുന്നു ഷൂട്ട് നടന്നത്. ആ സമയത്ത് പ്രത്യേകം തണുപ്പായിരിക്കും.

വൈകുന്നേരം ആറ് മണിക്ക് ഞങ്ങളെ അവിടെ കൊണ്ടുപോയി നിര്‍ത്തും, എന്നിട്ട് ആദ്യം തന്നെ തലയിലൂടെ വെള്ളം ഒഴിക്കും. അതിന് ശേഷം ചെളിയില്‍ ആകെ മുക്കും. വെളുപ്പിന് ആറ് മണി വരെ അങ്ങനെ നിക്കണം. അതിനിടെ രാത്രി ഒമ്പതര ഒക്കെ ആകുമ്പോള്‍ ഭക്ഷണം കഴിക്കാനായി ഞങ്ങള്‍ വന്ന് കുളിക്കും. അങ്ങനെ കുളിക്കാനായി കാത്തിരിക്കുകയാവും ഞങ്ങള്‍. അരമണിക്കൂറിന് ശേഷം വീണ്ടും ചെളിയില്‍ തന്നെ ആയിരുന്നെന്ന് ആന്റണി പറയുന്നു.

ജെല്ലിക്കെട്ടിന്റെ ആ ഷൂട്ടിങ്ങിലൂടെ ഞാന്‍ ജീവിതത്തില്‍ ചെയ്ത പാപങ്ങളും ചെയ്യാന്‍ പോകുന്ന പാപങ്ങളുമെല്ലാം ക്ഷമിച്ചെന്ന് തോന്നിയിരുന്നു. ഇനി എനിക്ക് ധൈര്യമായി പാപം ചെയ്യാം. അത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട്. ശരിക്കും ഞാന്‍ ഓടിപ്പോയാലോ എന്നൊക്കെ ആലോചിച്ചിരുന്നെന്നും ആന്റണി പറയുന്നു. ആന്റണി പ്രധാന കഥാപാത്രമാകുന്ന ചിത്രം പൂവന്‍ അണിയറയിലാണ്.്