സിനിമയിൽ നിന്നും പത്തുലക്ഷം രൂപ അട്വവൻസ് വാങ്ങി തന്റെ പെങ്ങളുടെ വിവാഹം നടത്തിയെന്നും,അതിനു ശേഷം താൻ ആ സിനിമയിൽ നിന്നും പിന്മാറിയെന്നും ജൂഡിന്റെ പ്രസ്‌താവനക്കെതിരെ ഇപ്പോൾ തെളിവുകളുമായി രംഗത്ത് എത്തി നടൻ ആന്റണി വര്ഗീസ് പെപ്പെ. വ്യകതിപരമായ അഭിപ്രായം സഹിക്കുന്നതിനപ്പുറമെന്നു നടൻ പറയുന്നു. തന്റെ ഭാഗത്തു ന്യായം ഉള്ളതുകൊണ്ടാണ് താൻ ഇത്രയും ദിവസം മിണ്ടാതിരുന്നതെന്നും നടൻ പറയുന്നു.
ജൂഡിനെ തന്നെകുറിച്ചു എന്തും പറയാം, എവിടെയും പറയാം. ജൂഡ് സഹോദരിയുടെ വിവാഹത്തിനു പത്തുലക്ഷം വാങ്ങിച്ചു എന്നുള്ള പ്രസ്ഥവന് തന്റെ അമ്മയെയും സഹോദരിയെയും ഒരുപാടു വേദന ഉണ്ടാക്കിച്ചു, അവർക്കു പുറത്തിറങ്ങാൻ ബുദ്ധിമുട്ടു ഉണ്ടാക്കി. നിങ്ങൾ ആണെങ്കിൽ എങ്ങനെ പ്രതികരിക്കും നടൻ ചോദിക്കുന്നു. ഇനിയും അതിൽ വ്യക്തത വരുത്തണം.
2018 എന്ന ചിത്രത്തിന്റെ വിജയ൦ അദ്ദേഹം ദുരുപയോഗം ചെയ്യ്തു, എന്തുകൊണ്ട് വര്ഷങ്ങള്ക്ക് മുൻപ് ചെയ്യ്ത കാര്യം ആ സമയത്തു പറയതിരുന്നോ, എനിക്ക് അദ്ദേഹത്തോട് ഒരു വെറുപ്പുമില്ല, എന്നാൽ അദ്ദേഹം എന്നെ കുറിച്ച് ഇങ്ങനെ പറയുമെന്ന് വിചാരിച്ചില്ല. ഇപ്പോൾ ജൂഡിന്റെ പേരിൽ അമ്മ കേസ് നൽകിയിട്ടുണ്ട്. അവരുടെ വിഷമം കൊണ്ടാണ് അങ്ങനെ കേസ് നൽകിയത്. അതുപോലെ താൻ വാങ്ങിയ പണം തിരിച്ചു നൽകിയ രേഖകളും ആന്റണി മാധ്യമത്തിന് മുന്നിൽ നിരത്തി, പണം വാങ്ങിച്ചു ഒരുവർഷത്തിനുള്ളിൽ തിരികെ നൽകിയിരുന്നു അതുപോലെ ഇപ്പോൾ ആ സംഭവം കഴിഞ്ഞു മൂന്നു വര്ഷം കഴിഞ്ഞാണ് ജൂഡ് ഈ കാര്യം വെളിപ്പെടുത്തുന്നതും.