ലാലേട്ടന്റെ ‘ആറാട്ട്’ ഇനി ആരാധകരുടെ സ്വീകരണമുറിയില്‍..! ഈ വാര്‍ത്ത അറിഞ്ഞോ?

ആറാട്ട് എന്ന സിനിമയില്‍ നെയ്യാറ്റിന്‍കര ഗോപന്‍ ആയി എത്തിയ ലാലേട്ടനെ ആരാധകര്‍ക്ക് മറക്കാന്‍ സാധിക്കില്ല. ഇപ്പോഴിതാ തീയറ്ററുകളില്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റിയ സിനിമ മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് എത്തുകയാണ്. ആറാട്ട് സിനിമയുടെ ടെലിവിഷന്‍…

ആറാട്ട് എന്ന സിനിമയില്‍ നെയ്യാറ്റിന്‍കര ഗോപന്‍ ആയി എത്തിയ ലാലേട്ടനെ ആരാധകര്‍ക്ക് മറക്കാന്‍ സാധിക്കില്ല. ഇപ്പോഴിതാ തീയറ്ററുകളില്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റിയ സിനിമ മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് എത്തുകയാണ്. ആറാട്ട് സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം ഉണ്ടാവുക. ജൂലൈ 10 ഞായറാഴ്ച വൈകിട്ട് ആറിനാണ് സിനിമ ടെലിവിഷന്‍ പ്രീമിയറിന് എത്തുക. ചിത്രം ഇതിനോടകം തന്നെ ഒടിടി പ്ലാറ്റ് ഫോമില്‍ എത്തിയിരുന്നു,

ഇപ്പോഴിതാ ആറാട്ട് എന്ന സിനിമ മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് എത്തുകയാണ്. മാസ് കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ഒരു സിനിമ ആയിരുന്നു ആറാട്ട്.. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ആയിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. ഉദയകൃഷ്ണ ആയിരുന്നു ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരുന്നത്. വന്‍ പ്രീ റിലീസ് ഹൈപ്പില്‍ എത്തിയ സിനിമയായിരുന്നു ആറാട്ട്.. എന്നാല്‍ പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത് സിനിമ ഉയര്‍ന്നില്ല എന്ന വിമര്‍ശനം കേള്‍ക്കേണ്ടി വന്ന സിനിമ കൂടിയാണ് ആറാട്ട്.

ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രം ഒരുപാട് നാളുകള്‍ ട്രോള്‍ പേജുകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഒരുപാട് വിമര്‍ശനങ്ങള്‍ക്കും ഈ സിനിമ പാത്രമായിരുന്നു.. ഇതൊരു സാധാരണ സിനിമയാണ് എന്ന് സിനിമയുടെ സംവിധായകന്‍ പറഞ്ഞപ്പോഴും മോഹന്‍ലാല്‍ ഒരുപാട് പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തിയ സിനിമയായിരുന്നു ആറാട്ട്. സിനിമയ്ക്ക് എതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടതോടെ ഇതൊരു പാവം സിനിമയാണെന്നും അതിനെ കൊല്ലരുത് എന്ന് പറഞ്ഞ് ബി ഉണ്ണികൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. മോഹന്‍ലാലിന് പുറെമ മലയാള സിനിമാ രംഗത്തെ മറ്റ് പ്രഗത്ഭരായ

അഭിനേതാക്കളും ഈ സിനിമയില്‍ അണിനിരന്നിരുന്നു. വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്‍, ജോണി ആന്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയത്.