ഗര്ഭിണിയായ ഭാര്യയെ നാട്ടിലേക്ക് അയച്ചപ്പോൾ ആരിഫ് അറിഞ്ഞില്ല അവൾ എന്നേക്കുമായി തന്നെ വിട്ട് പിരിയുക ആണെന്ന്. ഭാര്യയെ നാട്ടിലേക്കുള്ള എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ കയറ്റി വിമാനം പുറപ്പെട്ട ശേഷമാണ് ആതിഫ് തിരികെ അബുദാബിയിലെ തന്റെ മുറിയിലെത്തുന്നത്. ഭാര്യയെ പിരിഞ്ഞ സങ്കടം സഹിക്കാൻ വയ്യാതെ മുറിയിലേക്ക് എത്തിയ ആരിഫിനെ തേടി എത്തിയത് മറ്റൊരു ദുരന്ത വാർത്ത.
ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തുന്നു എന്ന സന്തോഷത്തോടെ നാട്ടിലേക്ക് യാത്രയായ ഭാര്യ മനാല്‍ അഹമ്മദ് ഇനിയില്ല എന്ന സത്യം വിശ്വസിക്കാനായില്ല ആതിഫിന്. കോഴിക്കോട് സ്വദേശിനിയായ മനാല്‍ അബുദാബിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ആതിഫ് മുഹമ്മദിന്റെ അരികിലെത്തിയതായിരുന്നു.
ഭാര്യയെ യാത്രയാക്കി ദുഖത്തോടെ മുറിയില്‍ എത്തിയപ്പോള്‍ ആതിഫിനെ തേടി ആ അതീവ ദുഖ വാര്‍ത്ത എത്തി. ഭാര്യയുടെ മുഖം അവസാനമായി കാണാനായി ആതിഫും തന്നോടൊപ്പമുണ്ടായിരുന്ന മാതാവ് സഫിയയും ഇന്ന് നാട്ടിലേയ്ക്ക് തിരിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് മനാല്‍ ആതിഫ് ജോലി ചെയ്യുന്ന അബുദാബിയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നത്. ഓഗസ്റ്റ് 10ന് മുമ്ബ് സന്ദര്‍ശക വിസക്കാര്‍ യുഎഇയില്‍ നിന്നും തിരികെ പോകണമെന്ന് നിയമമുണ്ടായിരുന്നു. അതിനാല്‍ ഇന്നലെ മടക്കയാത്ര നടത്തുകയായിരുന്നു.
ഭാര്യയെ യാത്രയയച്ച ശേഷം പിതാവ് ഇസ്മായിലിനോടൊപ്പം അബുദാബിയില്‍ തിരിച്ചെത്തിയപ്പോഴേയ്ക്കും ഞെട്ടിക്കുന്ന വാര്‍ത്തയെത്തി. താങ്ങാവുന്നതിലും അപ്പുറമായിരുന്നു അതെന്ന് ഇസ്മായീല്‍ പറയുന്നു.
ഓഗസ്റ്റിലായിരുന്നു മനാലിന്റെയും ആതിഫിന്റെയും വിവാഹം. അജ്മാനില്‍ ജോലി ലഭിച്ചതിനാല്‍ അടുത്തിടെ അങ്ങോട്ട് മാറിയിരുന്നു. ഫെബ്രുവരിയിലാണ് മനാല്‍ ഭര്‍ത്താവിനരികിലെത്തിയത്. ഇതിനിടെ മനാല്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയുമെത്തി. പ്രസവമടുക്കുമ്ബോള്‍ നാട്ടിലേയ്ക്ക് പോകാനായിരുന്നു ആതിഫും തീരുമാനിച്ചിരുന്നത്