മലയാളികൾ വളരെ ഞെട്ടലോടെയാണ് ബാലഭാസ്കറിന്റെയും മകളുടെയും മരണവാർത്ത കേട്ടത്.ഇവരുടെ മരണ ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും മലയാളികൾക്കൊരു വിങ്ങലായി അവശേഷിക്കുകയാണ്.വളരെ പെട്ടന്നുണ്ടായ അപകടത്തിൽ തന്റെ ഭർത്താവിന്റെയും കാത്തിരുന്നു കിട്ടിയ കണ്മണിയുടെയും വിയോഗം താങ്ങാനുള്ള ശക്തി ലക്ഷ്മിക്ക് കാണണമേ എന്ന പ്രാർത്ഥനയായിരുന്നു ഓരോ മലയാളിക്കും. ബാലഭാസ്കറിന്റേത് ഒരു സ്വാഭാവിക മരണമായിരുന്നുവെന്നു വിശ്വസിച്ചിരിക്കുകയായിരുന്ന ഓരോരുത്തർക്കും അതൊരു കൊലപാതകമാകാം എന്ന് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ അത്ഭുതത്തോടെ മാത്രമേ കേൾക്കാൻ കഴിയു. പക്ഷെ എന്നാൽ വിദേശത്തു സംഘടിപ്പിക്കുന്ന ഷോകൾക്ക് പിന്നിൽ സ്വർണക്കടത് സംഘത്തിന്റെ കൈകൾ ഉണ്ടെന്നുള്ള അന്വേഷണം ഇപ്പോൾ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടിരുന്നു.
അതെ പോലെ തന്നെ വളരെ പ്രധാനമായും ബാലഭാസ്കറിന്റെ ട്രൂപ്പിലും ഇങ്ങനെ സ്വർക്കടത്ത് നടന്നു വന്നിരുന്നോ എന്ന് കൂടുതൽ അന്വേഷണത്തിൽ വ്യക്തമാകും. ബാലഭാസ്കറിന്റെ അറിവില്ലാതെ തന്നെ ട്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും എന്നതാണ് എടുത്തു പറയേണ്ടത്. അപകട സമയത്ത് ബാലഭാസ്കറിനും ലക്ഷ്മിക്കുമൊപ്പം ഉണ്ടായിരുന്ന അർജുൻ മുൻപ് ഒരു തട്ടിപ്പ് കേസിൽ പ്രതിയായിരുന്നു. എന്നാൽ ഈ കാര്യം ബാലഭാസ്കറിന് അറിയില്ലായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്. അത് പോലെ തന്നെ അപകട ശേഷം അർജുൻ പോലീസിനോട് പറഞ്ഞിരുന്നത് കാർ ഓടിച്ചത് ബാലഭാസ്‌കർ ആയിരുന്നുവെന്നാണ്. ഇപ്പോളിതാ ബാലഭാസ്കറിന്റേത് അപകടം മരണം തന്നെയെന്ന് ആവർത്തിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുയാണ്.അതെ പോലെ വളരെ പ്രധാനമായും ഈ സംഭവത്തിൽ അട്ടിമറിയൊന്നുമില്ലെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതെ പോലെ സിബിഐയുടെ മുൻകാല റിപ്പോർട്ടുകൾ തള്ളണമെന്ന് അവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സിബിഐ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയിരുന്നത്.2018 ഒക്‌ടോബർ രണ്ടിനാണ് വാഹനാപകടത്തിൽ വളരെ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ബാലഭാസ്കർ മരിക്കുന്നത്.ദേശീയ പാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപത്തായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. സെപ്തംബര്‍ 25ന് അതി രാവിലെ നാലരയോടെയാണ് ഈ അപകടം നടക്കുന്നത്.വളരെ പെട്ടെന്ന് നിയന്ത്രണം കയ്യിൽ നിന്നും പോയ കാർ റോഡ് സൈഡിൽ നിന്ന മരത്തിൽ ഇടിക്കുകയായിരുന്നു.ഈ അപകടത്തെ തുടർന്ന് ബാലഭാസ്കറിന്റെ ഏക മകൾ തേജസ്വിനി ബാലയും സ്പോട്ടിൽ തന്നെ മരണപ്പെട്ടിരുന്നു.പക്ഷെ വളരെ ഗുരുതരമായി പരിക്ക് പറ്റിയ ബാലഭാസ്കർ ആശുപത്രിയിൽ ചികിത്സയ്ക്കിടയിൽ മരണപ്പെടുകയിരുന്നു.എന്നാൽ ബാലഭാസ്കറിന്റെ ഭാര്യ ഈ അപകടത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു