മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. നമ്മൾ എന്ന മലയാള ചലച്ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിനെ ആർക്കും അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. അക്കാലത്തെ പരിമളം വലിയൊരു ഓളം തന്നെയായിരുന്നു സൃഷ്ടിച്ചത്. ഇന്നും പരിമളം എന്ന പേര് പലപ്പോഴും നമ്മൾ ഉപയോഗിക്കാറുണ്ട്. ഭാവന എന്ന അഭിനേത്രിയുടെ ജീവിതത്തിൽ വലിയ ഒരു മാറ്റം തന്നെയായിരുന്നു പരിമളം എന്ന കഥാപാത്രം നൽകിയത്. അതുകൊണ്ടുതന്നെ തുടർന്നങ്ങോട്ട് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളിലെ ഭാഗമാകുവാനും ഭാവനയ്ക്ക് സാധിച്ചു. മലയാളത്തിൽ മാത്രമായിരുന്നില്ല തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ അന്യഭാഷകളിലും താരം തിളങ്ങി. മുൻനിര നായകന്മാർക്കൊപ്പം എല്ലാം നായികയായി അഭിനയിച്ചു. ഇടയ്ക്ക് വച്ച് ചില പ്രശ്നങ്ങൾ ജീവിതത്തിൽ വന്നു എന്നാൽ പോലും അതിനെയെല്ലാം മനോധൈര്യം കൊണ്ട് നേരിട്ട വ്യക്തി കൂടിയാണ് ഭാവന. കന്നഡ സിനിമ നിർമാതാവ് നവീന മായുള്ള വിവാഹം തോടുകൂടി അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു താരം.
ഇപ്പോൾ കന്നഡ സിനിമയിൽ സജീവമായി കൊണ്ടേയിരിക്കുകയാണ് ഭവന. ഇന്നിപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവു പ്രിയപ്പെട്ട രണ്ടര കുറച്ച് താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അവരുടെ എടുത്തിരുന്നത് തന്റെ വിഷമങ്ങളെല്ലാം അകന്നു മാറുമെന്നും താരം പറയുന്നു. തന്റെ നയക്കുട്ടികളെ കുറിച്ചാണ് താരം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ. “ചോക്ലേറ്റ് എന്നും വാനില എന്നുമാണ് ഇവരുടെ പേര്. ചോക്കോ, വാനി എന്നാണ് ഇവരെ വിളിക്കുന്നത്. ചോക്കോ ആൺകുട്ടിയും വാനി പെൺകുട്ടിയുമാണ്. രണ്ടുപേരും നീളമേറിയ രോമങ്ങളുള്ള ഇത്തിരിപോന്ന ഷീറ്റ്സു ഇനം നായ്ക്കുട്ടികളാണ്. പരിചയമില്ലാത്തവരോടുപോലും അടുപ്പം കാണിക്കും. കൂട്ടുകൂടാനും കളിക്കാനുമെല്ലാം കുട്ടികൾക്കും ഏറെ ഇഷ്ടമുള്ള ഇനം. ഷീറ്റ്സു എന്നാൽ സിംഹക്കുട്ടി എന്നാണ് അർത്ഥം. തന്റെ ജീവിതത്തിന്റെ ഭാഗമാണ് ചോക്കോയും വാനിയും. ‘ആത്മാർത്ഥമായ സ്നേഹം. നമുക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അവരോടൊപ്പം അല്പനേരം ഇരുന്നാൽ ആശ്വാസമാകും.
അത്രമാത്രംപരിപാപനമാണ് അവരുടെ സ്നേഹം. നായ്ക്കളെപ്പോലെ മനുഷ്യന്മാരുപോലും പരസ്പരം സ്നേഹിക്കാറില്ലെന്ന് പറയുന്നത് സത്യമാണ്.. അച്ഛനും അമ്മയും ചേട്ടനും ഞാനുമെല്ലാം മൃഗസ്നേഹികളാണ്. കുട്ടിക്കാലത്ത് വീട്ടിൽ ഒരു പൊമറേനിയൻ നായ്ക്കുട്ടി ഉണ്ടായിരുന്നു. പിങ്കു എന്നായിരുന്നു പേര്. പിങ്കുവിനുശേഷം റൂബി എന്ന ജർമ്മൻ ഷെപ്പേർഡ്. വീട്ടിൽത്തന്നെ നായ്ക്കുട്ടികളെ വളർത്തുന്നതാണ് രീതി. വീട്ടിലെ അംഗത്തെ പോലെയായിരുന്നു ഇവർ. നായ്ക്കുട്ടികൾ ചത്തു പോവുമ്പോൾ ഭയങ്കര സങ്കടമായിരിക്കും. പെട്ടെന്ന് ഒരു ദിവസം നഷ്ടപ്പെടുമ്പോൾ അത് വലിയ ആഘാതമായിരിക്കും. അപ്പോൾ തീരുമാനിക്കും ഇനി നായ്ക്കുട്ടികളെ വളർത്തില്ലെന്ന്. പിങ്കുവിന്റെ കാര്യങ്ങൾ ഇപ്പോൾ സംസാരിക്കുമ്പോൾ പോലും വലിയ വിഷമമാണ്. റൂബി പോയപ്പോൾ ഞങ്ങൾ എല്ലാവരും കരഞ്ഞു.”