അഞ്ച് വർഷമായി എന്റെ പേരും വെക്തിത്വവും അടിച്ചമർത്തപ്പെട്ടിരിക്കുകയാണ് നടി ഭാവന !!

മലയാള സിനിമ പ്രക്ഷകർക്കിടയിൽ പ്രിയപ്പെട്ട താരമാണ് ഭാവന. കൊച്ചിയിൽ താരം ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് നടന്ന കേസിന്റെ അവസാനഘട്ട വിസ്താരത്തിനിടയിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള സംവിധായകൻ ബാലചന്ദ്രമേനോന്റെ തുറന്ന് പറച്ചിലോടെ കെസിലെ പ്രതിയായിട്ടുള്ള നടൻ ദിലീപിനെതിരെ…

മലയാള സിനിമ പ്രക്ഷകർക്കിടയിൽ പ്രിയപ്പെട്ട താരമാണ് ഭാവന. കൊച്ചിയിൽ താരം ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് നടന്ന കേസിന്റെ അവസാനഘട്ട വിസ്താരത്തിനിടയിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള സംവിധായകൻ ബാലചന്ദ്രമേനോന്റെ തുറന്ന് പറച്ചിലോടെ കെസിലെ പ്രതിയായിട്ടുള്ള നടൻ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വരുന്ന സാഹചര്യത്തിൽ ആക്രമിക്കപ്പെട്ട താരം മുഖ്യമന്ത്രിക്കും മറ്റും കത്തെഴുതുക ഉണ്ടായി. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഒരു മാറ്റവും ഇല്ലാത്തതിനാൽ ആക്രമിക്കപ്പെട്ട താരം നിലപാട് അറിയിച്ച് എത്തിയിരിക്കുകയാണ്.

ആക്രമിക്കപ്പെട്ട താരത്തിന്റെ വക്കുകൾ : ഈ യാത്ര അത്ര എളുപ്പം ആയിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവത്തിലേക്കുള്ള ഈ യാത്ര, അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്തുവാനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോളൊക്കെ ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലക്കാതിരിക്കാൻ. ഇന്ന് എനിക്കുവേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്‌ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചാലെന്ന് തിരിച്ചറിയുന്നു.

നീതി പുലരുവാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെ ഒരു അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനും ഈ യാത്ര തുടർന്നുകൊണ്ടേ ഇരിക്കും കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി. എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്.