പുതുമുഖങ്ങളെ മാത്രം വച്ചു ഈ സിനിമ ചെയ്തത് ഒരു ധൈര്യം അല്ല, സിനിമയോടുള്ള അതിയായ സ്‌നേഹം മാത്രമാണ്!

വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പുതിയ ചിത്രമാണ് വെടിക്കെട്ട്. അതോടൊപ്പം ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയാണ്’വെടിക്കെട്ട്’. സിനിമ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ…

വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പുതിയ ചിത്രമാണ് വെടിക്കെട്ട്. അതോടൊപ്പം ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയാണ്’വെടിക്കെട്ട്’. സിനിമ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ നടനായ ബിജിൽ ബാബു രാധാകൃഷ്ണൻ സിനിമയെ കുറിച്ച പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ബിജിൽ ബാബു രാധാകൃഷ്ണൻ ഇങ്ങനെയാണ് ”വെടിക്കെട്ട് ,ചിലപ്പോൾ സിനിമയുടെ പേര് തന്നെ അതിന്റെ വിധിയായി മാറും.എഴുതിയ തിരക്കഥയിലെ കഥാപാത്രങ്ങൾ ആയി മാറുകയും അതേ സമയം തന്നെ എല്ലാ കഥാപാത്രങ്ങളേയും നിയന്ത്രിക്കുന്ന സംവിധായകരാകുകയും ചെയ്യുക എന്നത് ഇന്നിപ്പോൾ ഇന്ത്യൻ സിനിമയിൽ സ്വാഭാവികമാണ്… പക്ഷെ ആ സ്വാഭാവികതയ്ക്ക് പിന്നിൽ അധ്വാനവും അർപ്പണബോധവും കഴിവും എല്ലാത്തിനും ഉപരി ഒരു ബോധ്യവും ഉണ്ടാകണം.. ഇതെല്ലാം ചേർന്നപ്പോൾ മലയാളത്തിനും ‘പുതിയ’ സ്വഭാവികത കിട്ടി വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്…. പുതുമുഖങ്ങളെ സിനിമയുടെ ഭാഗമാക്കാൻ പലവട്ടം ചിന്തിക്കുന്ന കാലത്ത് പുതുമുഖങ്ങളെ മാത്രം വച്ചു ഈ സിനിമ ചെയ്തത് ഒരു ധൈര്യം അല്ല സിനിമയോടുള്ള അതിയായ സ്‌നേഹം മാത്രമാണ്. അത് കിട്ടിയത് എൻ.എം ബാദുഷ, ഷിനോയ് മാത്യൂ നിന്നും.. മാതൃക ആയി മാറട്ടെ… എല്ലാ താരങ്ങൾക്കും പിന്നെ പ്രിയപ്പെട്ട അരുൺ ഭായ് തിരുവനന്തപുരം ആശംസകൾ. പിന്നെ മനസ്സ് നിറയുന്ന സന്തോഷം നടന്നു കയറിയ ഓരോ ഒഡിഷനിലും ഒപ്പം ഉണ്ടായിരുന്ന നൻപൻ ശിവ ദമോദർ ഈ സിനിമയിൽ പ്രധാന കഥാപാത്രമായി വന്നത് കണ്ടപ്പോഴാണ്… ആ യാത്രയ്ക്ക് പറയാൻ ഒരുപാട് വേദനിപ്പിക്കുന്ന ചരിത്രം ഉണ്ടെങ്കിലും ഇന്ന് നീ നിൽക്കുന്നത് ഒരുപാട് ഉയരെ ആണ്.. അത് ഇനിയും ഉയരട്ടെ…പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ…എല്ലാവരും തീയേറ്ററിൽ തന്നെ കാണുക… വെടിക്കെട്ട് ”

പുതുമുഖം ഐശ്യര്യ അനിൽകുമാർ ആണ് ചിത്രത്തിൽ നായികയാവുന്നത്.രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ ചിത്രസംയോജനം ജോൺകുട്ടിയാണ്.ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്നാണ് വെടിക്കെട്ട് നിർമ്മിക്കുന്നത്