ഇന്ത്യൻ ക്രിക്കറ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും, പ്രമുഖ തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയേയും അറസ്റ്റ് ചെയ്യണം എന്ന ആവിശ്യം ഉന്നയിച്ച് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു. ചെന്നൈ സ്വദേശിയായ അഭിഭാഷകന്‍ ഇരുവര്‍ക്കുമെതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്, ഇരുവരും ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഓൺലൈൻ ചൂതാട്ടത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തിരുന്നു.
ഇതിനെ തുടർന്നാണ് താരങ്ങൾക്ക് എതിരെ ഹർജി സമർപ്പിചത്, കേസിന്റെ വാദം ചൊവ്വാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഓൺലൈൻ ചൂതാട്ട ആപുകൾ നിരോധിക്കണം എന്നും ഹർജിയിൽ പറയുന്നു. ഇത്തരം ആപ്പുകള്‍ നിരോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കണം.
യുവാക്കളെ ആപ്പുകള്‍ അടിമകളാക്കി മാറ്റുന്നുവെന്നാണ് ഹര്‍ജിക്കാരന്റെ പ്രധാന ആരോപണം ഉയര്‍ന്നത്. യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ ഓണ്‍ലൈന്‍ ചൂതാട്ട ആപ്പുകള്‍ കോഹ്ലിയെയും തമന്നയെയും പോലുള്ള താരങ്ങളെ ഉപയോഗിക്കുകയാണ്. അതിനാല്‍ താരങ്ങളെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം ഉയര്‍ന്നതും.