കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നടി ജ്യോതിക നടത്തിയ ഒരു പ്രസംഗത്തിന് എതിരെ താരത്തിനെ നേരെ നിറയെ വിമർശനങ്ങൾ ഉയർന്നത്, തഞ്ചാവൂരിലെ സര്‍ക്കാര്‍ ആശുപത്രിയുടെ ദയനീയ അവസ്ഥയെ കുറിച്ചാണ് താരം വെളിപ്പെടുത്തിയത്, ക്ഷേത്രങ്ങള്‍ക്കായി സംഭാവന നടത്തുന്നതുപോലെ ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കും വേണ്ടി ഒന്നിച്ചുനില്‍ക്കണം എന്നാണ് ജ്യോതിക പറഞ്ഞത്. എന്നാൽ താരത്തിന്റെ ഈ പ്രസംഗത്തിന് നേരെ നിരവധി പേരാണി താരത്തെ വിമർശിച്ച് എത്തിയത്. നിരവധി ആളുകൾ അനുകൂലിച്ചും എത്തി.
എന്നാല്‍ ഇപ്പോള്‍ തഞ്ചാവൂരിലെ ആശുപത്രിയില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്ത അത്ര സുഖകരമല്ല. വിവാദമായതിന് പിന്നാലെ ആശുപത്രിയില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്തു. ആശുപത്രിയുടെ പരിസരത്തില്‍ നിന്ന് 11 പാമ്ബുകളെയാണ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. ചേര, അണലി വര്‍ഗത്തില്‍പ്പെട്ട പാമ്ബുകളെയാണ് പിടികൂടിയത്. എന്നാല്‍ ജ്യോതികയുടെ പ്രസംഗത്തെത്തുടര്ന്നല്ല ശുചീകരണ നടപടികള്‍ ആരംഭിച്ചതെന്നും എല്ലാ മാസവും ആശുപത്രി വൃത്തിയാക്കാറുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
തന്റെ പുതിയ ചിത്രം രാക്ഷസിയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് ജ്യോതിക തഞ്ചാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. കുട്ടികള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പിറന്നുവീഴുന്നതെന്നും അമ്ബലങ്ങള്‍പോലെ ആശുപത്രിയും സംരക്ഷിക്കണം എന്നുമാണ് താരം പറഞ്ഞത്. ജ്യോതികയ്ക്കെതിരെ വിമര്‍ശനം രൂക്ഷമായതിന് പിന്നാലെ പിന്തുണയുമായി ഭര്‍ത്താവ് സൂര്യയും രംഗത്തെത്തിയിരുന്നു. മതമല്ല മനുഷ്യനാണ് പ്രധാനം എന്നാണ് താരം പറഞ്ഞത്. ഇതിനെ പിന്തുണച്ച് വിജയ് സേതുപതി ഉള്‍പ്പടെ നിരവധി താരങ്ങളും രംഗത്തെത്തി.