അവതാരക ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുന്നു

ഓണ്‍ലൈന്‍ അവതാരകയോട് അപമര്യദയായി പെരുമാറി എന്നാരോപിച്ച് യുവനടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കുന്നു. ശ്രീനാഥ് ഭാസിക്കെതിരായ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും. ഇന്നു തന്നെ ഹൈക്കോടതില്‍ ഹര്‍ജി സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.…

ഓണ്‍ലൈന്‍ അവതാരകയോട് അപമര്യദയായി പെരുമാറി എന്നാരോപിച്ച് യുവനടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കുന്നു. ശ്രീനാഥ് ഭാസിക്കെതിരായ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും. ഇന്നു തന്നെ ഹൈക്കോടതില്‍ ഹര്‍ജി സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇരു കക്ഷികളും ഒത്തുതീര്‍പ്പിലെത്തിയ സാഹചര്യത്തിലാണ് പരാതി പിന്‍വലിക്കുന്നത്. അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ അവതാരകയെ അപമാനിക്കുകയും അപമര്യദയായി പെരുമാറുകയും ചെയ്തു എന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ നടനെ വിട്ടയക്കുകയായിരുന്നു.


ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചിത്രമായ ചട്ടനവിയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സംഭവം.യാതൊരു പ്രകോപനവും ഇല്ലാതെ യുവനടന്‍ അവതാരകയോടോ മോശമായി സംസാരിക്കുകയും പ്രേഗ്രാമിന്റെ അണിയറപ്രവര്‍ത്തരരെ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി എന്നാണ് മാധ്യമ പ്രവര്‍ത്തക പോലീസില്‍ കൊടുത്ത പരാതി പറയുന്നത്.ശ്രീനാഥിനെതിരായ പരാതിയില്‍ ഇടപെട്ട നിര്‍മാതാക്കളുടെ സംഘടന താരത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.