കാവ്യ മാധവന്‍ ഇനിയെത്ര പുണ്യാളത്തി ആയി മാറാന്‍ നോക്കിയാലും അതിനു സാധിക്കില്ല

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ജനപ്രീയ നായകനായി തിളങ്ങുന്ന നടൻ കൂടിയാണ് ദിലീപ്. പ്രേക്ഷകർക്ക് പ്രീയപ്പെട്ട സിനിമകളിൽ മുൻ പന്തിയിൽ തന്നെയാണ് എന്നും മലയാളത്തിൽ ദിലീപ്…

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ജനപ്രീയ നായകനായി തിളങ്ങുന്ന നടൻ കൂടിയാണ് ദിലീപ്. പ്രേക്ഷകർക്ക് പ്രീയപ്പെട്ട സിനിമകളിൽ മുൻ പന്തിയിൽ തന്നെയാണ് എന്നും മലയാളത്തിൽ ദിലീപ് ചിത്രങ്ങളുടെ സ്ഥാനം. ഈ പറക്കും തളികയും, പഞ്ചാബി ഹൗസും മീശമാധവനും എല്ലാം അതിന്റെ ഉദാഹരണങ്ങൾ ആണ്. നൂറിലധികം സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. എന്നാൽ വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങൾ കാരണം ചില വിമർശനങ്ങൾ ആരാധകരിൽ നിന്ന് താരം നേരിട്ടിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ കാവ്യ മാധവൻ അറിയാതെ ഒന്നും സംഭവിക്കില്ലെന്നും കാവ്യയ്ക്ക് വ്യക്തമായ പങ്ക് നടി ആ,ക്രമിക്കപ്പെട്ട കേസിൽ ഉണ്ടെന്നുമാണ് ആക്ടിവിസ്റ്റ് ആയ ധന്യ രാമൻ പറയുന്നത്.

ധന്യ പറയുന്നത് ഇങ്ങനെ, കാവ്യ മാധവനും ദിലീപും ഒരു വീട്ടിൽ താമസിക്കുന്ന വ്യക്തികൾ ആണ്. സാമ്പത്തികമായി ഒരുപാട് പിടിപാടുള്ളവർ. സിനിമയുടെ മുഖഛായ കൂടി ഇവർക്ക് ഉണ്ട്. അത് കൊണ്ട് തന്നെ ഇവർക്ക് എതിരെ നടപടി എടുക്കുമ്പോൾ നമ്മുടെ ഭരണകൂടത്തിന് പോലും ഒരുപാട് കാര്യങ്ങൾ ചിന്തിക്കേണ്ടതായിട്ട് വരും. ഇവർക്ക് ഈ കേസിൽ യാതൊരു പങ്കും ഇല്ലെന്നാണ് ഇവർ പറയുന്നത്. അങ്ങനെ നമുക്ക് ഒരു പങ്കും ഇല്ലാത്ത ഒരു കേസിൽ നമ്മുടെ പേര് വലിച്ചിഴക്കപ്പെടുമ്പോൾ നമ്മളെ ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ നമ്മൾ അന്തസായി ധൈര്യത്തോടെ പോയി മൊഴി കൊടുക്കണം. അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒക്കെ വ്യക്തമായ ഉത്തരം കൊടുക്കണം. തെറ്റ് ചെയ്യാത്തവർ അങ്ങനെയാണ് ചെയ്യേണ്ടത്.

എന്നാൽ ഇവിടെ എന്തിനാണ് കാവ്യ മൊഴി കൊടുക്കാൻ ഭയക്കുന്നത്? കാവ്യ മാധവനും ദിലീപും മലയാള സിനിമയിലെ രണ്ടു വിഷങ്ങൾ ആണ്. അവർ കെട്ടിച്ചമച്ച കഥകൾ ആണ് പറഞ്ഞു പരത്തിക്കൊണ്ടിരിക്കുന്നത്. എത്രയൊക്കെ കള്ളം പറഞ്ഞാലും നിങ്ങളുടെ രണ്ടു പേരുടെയും മൊഴികളിൽ എവിടെയെങ്കിലും വൈരുദ്ധ്യം കാണും. കള്ളം പറയുമ്പോൾ അങ്ങനെ ആണ്. ഇവിടെ ജീവിച്ചിരിക്കുന്ന ഒരു കൂട്ടം ആളുകൾ നൽകിയ മൊഴിക്ക് ഒരു വിലയും ഇല്ലാതെ, വർഷങ്ങൾ കൊണ്ട് ഈ കേസ് അന്വേഷിക്കുന്ന പോലീസുകാർ സമർപ്പിച്ച റിപ്പോർട്ടുകൾക്കും ഒരു വിലയും ഇല്ലാതെ ഇരിക്കില്ല എന്നുമാണ് ഇവർ താൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.