നടൻ ദിലീപിനെ വീണ്ടും ജയിലിലേക്കയക്കാൻ ശ്രമം

നടൻ ദിലീപിനെതിരെ വീണ്ടും കുരുക്കുകൾ, നടിയെ ആക്രമിച്ച കേസിലെ താരത്തിന്റെ ജാമ്യം റദ്ദ് ചെയ്യാൻ ആലോചന. ദിലീപ് കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.…

നടൻ ദിലീപിനെതിരെ വീണ്ടും കുരുക്കുകൾ, നടിയെ ആക്രമിച്ച കേസിലെ താരത്തിന്റെ ജാമ്യം റദ്ദ് ചെയ്യാൻ ആലോചന. ദിലീപ് കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. കേസ് കൊച്ചിയിലെ പ്രത്യേക കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും.
ദിലീപിന് എതിരായ ചില പ്രതികൾ തങ്ങളുടെ മൊഴികൾ പിന്നീട് മാറ്റി പറഞ്ഞിരുന്നു, താരവും മൊഴി മാറ്റിയാണ് പറഞ്ഞത്. ഇതിനെ തുടർന്നാണ് ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണം എന്ന ആവിശ്യം അന്വേഷണ സംഘം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച്‌ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.
dileep and came together ina reality show
ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം പരിഗണിച്ചത്. നേരത്തെ നടിയെ ആക്രമിച്ച കേസും കേസിലെ പ്രതിയായ സുനില്‍ കുമാര്‍ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളിയിരുന്നു.
നടിയെ ആക്രമിച്ച കേസിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലായിരുന്നു കേസിലെ ഒന്നാം പ്രതിയായ സുനില്‍ കുമാര്‍, സനല്‍, വിഷ്ണു എന്നിങ്ങനെ മൂന്ന് പേര്‍ ചേര്‍ന്ന് പണം ആവശ്യപ്പെട്ടുകൊണ്ട് ദിലീപിനെ ഭീഷണിപ്പെടുത്തിയെന്നകാര്യം കൂടി ഉള്‍പ്പെടുത്തിയിരുന്നത്.

2017 ജൂണ്‍ 28നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തിനുള്ളില്‍ യുവനടിയെ ആക്രമിച്ച സംഭവം ഉണ്ടായത്. ജൂലൈ 10ന് ദിലീപ് അറസ്റ്റിലായി. മൂന്ന് മാസത്തെ ജയില്‍ വാസത്തിന് ശേഷം 2017 ഒക്‌ടോബര്‍ മുന്നിന് ദിലീപിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.