മലയാളികളുടെ പ്രിയ താരം മോഹൻലാലിനെ മാത്രം മനസ്സിൽ കണ്ട് ചെയ്ത സിനിമയാണെന്ന് സ്ഫടികം എന്ന് സംവിധായകൻ ഭദ്രൻ. സ്ഫടികത്തിന്റെ വിജയത്തിന് കാരണം മോഹൻലാലിന്റെ ആടു തോമയായുള്ള പെർഫോമൻസാണ്. അതേ സമയം സ്ഫടികത്തിന്റെ തിരക്കഥയെഴുതുന്ന സമയത്ത് ലാലിന് പകരം മറ്റേതെങ്കിലും നടനെ താൻ ആലോചിച്ചിട്ടില്ലെന്നും ഭദ്രൻ കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഭദ്രന്റെ വാക്കുകൾ ഇങ്ങനെയാണ് ”മമ്മൂട്ടിയുടെ പേഴ്‌സണാലിറ്റിയ്ക്കും ലുക്കിനും പുള്ളിയുടെ ശബ്ദത്തിനും മാത്രമേ അയ്യർ ദി ഗ്രേറ്റിലെ വളരെ പ്രധാന ഘടകമായ പ്രെഡിക്ഷനെ അതിന്റേതായ ഗൗരവത്തിൽ അവതരിപ്പിക്കാനും ജന ഹൃദയങ്ങളിലേക്ക് എത്തിക്കാനുംകഴിയു.അതേ സമയം സ്ഫടികത്തിലെ ആട് തോമയെ മമ്മൂട്ടി ചെയ്താലോ എന്ന് ചോദിച്ചാലും നോ എന്നതാണ് തന്റെ മറുപറി. ആ സിനിമയിൽ മോഹൻലാൽ സ്റ്റണ്ട് ചെയ്തത് പോലെ മമ്മൂട്ടിക്ക് ചെയ്യാൻ സാധിക്കില്ല. എല്ലാ ടെക്‌നോളജിക്കൽ സപ്പോർട്ടുമുണ്ടും ഇന്നുണ്ട് എന്നാൽ അതൊന്നും ഇല്ലാത്ത ഒരു കാലത്താണ് മോഹൻലാൽ ഇക്കണ്ട പണിയെല്ലാം ആ സിനിമയിൽ കാണിച്ചിരിക്കുന്നത്.”
സ്ഫടികം എന്ന സിനിമയുടെ ആദ്യ വാക്ക് എഴുതിയത് മുതൽ മോഹൻലാൽ തന്നെയായിരുന്നു തന്റെ മനസിലെ ആട് തോമ. കൂടാതെ
തിലകൻ ചേട്ടനായിരിക്കണം ചാക്കോ മാഷെന്നും എനിക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ മനസിൽ കണ്ടുകൊണ്ടായാണ് ഞാൻ സ്ഫടികം എന്ന സിനിമ എഴുതിയത് ഭദ്രൻ വ്യക്തമാക്കി