‘വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ…’ പരസ്യ സംവിധായകന്‍ കെ എന്‍ ശശിധരന്‍ അന്തരിച്ചു

സിദ്ദിഖും കാവ്യമാധവനും അഭിനയിച്ച ‘വന്നല്ലോ വനമാല’ എന്ന പരസ്യം ഒരുക്കിയ സംവിധായകന്‍ കെ.എന്‍. ശശിധരന്‍ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍…

സിദ്ദിഖും കാവ്യമാധവനും അഭിനയിച്ച ‘വന്നല്ലോ വനമാല’ എന്ന പരസ്യം ഒരുക്കിയ സംവിധായകന്‍ കെ.എന്‍. ശശിധരന്‍ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംസ്‌കാരം ഇന്നു വൈകിട്ട്.

ഒട്ടേറെ പരസ്യചിത്രങ്ങളും ചെയ്തിട്ടുണ്ട് ഇദ്ദേഹം. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിയായ ഇദ്ദേഹം പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദം കരസ്ഥമാക്കിയ കെ.എന്‍. ശശിധരന്‍, 1984ല്‍ പി.കെ. നന്ദനവര്‍മ്മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരില്‍ തന്നെ ആദ്യ ചിത്രമൊരുക്കി. സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയതും ശശിധരന്‍ തന്നെയായിരുന്നു. 2014ല്‍ അനുപം ഖേര്‍, ബേബി അനിഖ തുടങ്ങിയവര്‍ അഭിനയിച്ച നയനയാണ് അവസാന ഫീച്ചര്‍ സിനിമ. 1985ല്‍ കാണാതായ പെണ്‍കുട്ടി എന്ന ചിത്രവും സംവിധാനം ചെയ്തു.

ആദ്യകാലത്ത് സിനിമാ സംവിധാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും പിന്നീട് പരസ്യ ചിത്രങ്ങളിലേയ്ക്കു തിരിഞ്ഞു. കെ.എന്‍. ശശിധരന്‍ സംവിധാനം ചെയ്ത പരസ്യചിത്രങ്ങളില്‍ ഏറ്റവും പ്രശസ്തമായത് വനമാല സോപ്പിന്റേതാണ്.