പണം വാങ്ങിച്ചിട്ട് ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല, എനിക്ക് മോശം സ്വഭാവവും ഇല്ല!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ…

diya about page

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, നാല് പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്. മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്.ഇപ്പോഴിതാ തനിക്കെതിരെ വന്ന ഒരു ആരോപണത്തിനെതിരെ പ്രതികരിക്കുകയാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ.

ഒരു പേജിന്റെ പ്രമോഷന് വേണ്ടി അവരുമായി കൊളാബോറേറ്റ് ചെയ്തിട്ട് അവരിൽ നിന്ന് പണം വാങ്ങിയെന്നും എന്നാൽ പേജിന്റെ റീച് കൂട്ടാനായി ദിയ ഒന്നും ചെയ്തില്ല എന്നും തുക കൈപറ്റിയിട്ട് അവരുടെ ചാറ്റ് പോലും ദിയ ഓപ്പൺ ചെയ്തില്ല എന്നാണു പേജുകാർ ആരോപിച്ചത്. ഇപ്പോൾ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ദിയ. രണ്ടുമാസം മുൻപാണ് ഞാൻ ഒരു പേജുമായി എഗ്രിമെന്റ് തുടങ്ങിയത്. രണ്ടു വര്ഷം മുൻപ് ഞാൻ കാരണം അവരുടെ പേജിനു ഭയങ്കര റീച്ച് കിട്ടിയിരുന്നു. ഇപ്പോൾ അത്തരത്തിൽ വീണ്ടും പേജിനെ പ്രമോട്ട് ചെയ്യണം എന്നും ആവിശ്യപെട്ടാണ് അവർ എത്തിയത്. ഞാൻ എന്റെ ശമ്പളം എത്ര വേണമെന്ന് അവരോട് പറഞ്ഞു. കാരണം ഇതാണ് എന്റെ ജോലി. ഞാൻ ചെയ്യുന്ന ജോലിക്ക് എനിക്ക് കൂലി വേണം. എന്നാൽ അവർ പറഞ്ഞു റേറ്റ് കൂടുതൽ ആണെന്ന്. ഒരുവിൽ ഇൻസ്റ്റാൾമെന്റ് ബേസിൽ പറഞ്ഞ തുക തരാം എന്നും അവർ സമ്മതിച്ചു. diya-krishna

പലതവണയായി അവർ പറഞ്ഞ തുക എനിക്ക് തന്നു. എന്നാൽ അവർ വിചാരിച്ചത് പോലെയുള്ള റീച് പേജിന് കിട്ടിയില്ല എന്നത് സത്യം ആണ്. എന്നാൽ അത് എന്റെ തെറ്റല്ല. ഞാൻ ചെയ്യണ്ട ജോലി കൃത്യമായി ചെയ്തിട്ടുണ്ട്. എന്നാൽ ഇത് പുറത്ത് വന്നത് ഞാൻ പണം വാങ്ങിയിട്ട് പറഞ്ഞ ജോലി ചെയ്തില്ല എന്നാണ്. ഇതിനിടയിൽ ഈ പേജുമായി ബന്ധമുള്ള ഒരാൾ എന്നെയും എന്റെ കുടുംബത്തെയും റിലേഷന്ഷിപ്പിനെയും ആക്ഷേപിച്ച് കൊണ്ട് എത്തിയിരുന്നു. ഞാൻ ആരുടേയും പണം തട്ടിയെടുത്തിട്ടില്ല. വാങ്ങിക്കുന്ന പണത്തിനുള്ള ജോലി ഞാൻ ചെയ്യും. അത് ഇനി ആർക്കാണെങ്കിലും. എനിക്ക് ആരെയും പറ്റിച്ചും വെട്ടിച്ചും ജോലി ചെയ്യാതെ ഇരുന്നും പണം നേടേണ്ട കാര്യം ഇല്ല എന്നും ദിയ പറഞ്ഞു.