പൊള്ളലേറ്റ് വേദന തിന്നുന്ന ഷാഹിനയ്ക്ക് പുതുവെളിച്ചമായി മമ്മൂക്ക ; നമുക്ക് പരമാവധി നോക്കാം. ബാക്കിയെല്ലാം ദൈവത്തിന്റെ കൈയ്യിലാണ് ! ഷാഹിനയ്ക്ക് ചികിത്സ സഹായവുമായി മമ്മൂക്ക !

സമൂഹമാധ്യമങ്ങൾ പലരുടെയും തലവര തന്നെ മാറ്റി മറിച്ചിട്ടുള്ളവയാണ്. ഇന്നിപ്പോൾ ഡോക്ടർ ഷാഹിനയുടെ ജീവിതം തന്നെ മാറ്റി മറിച്ചിരിയ്ക്കുകയാണ് സോഷ്യൽ മീഡിയ. ചെറുപ്പകാലത്ത് തന്നെ പൊള്ളലേറ്റ് മുഖം ഉൾപ്പടെ ശരീരത്തിന്റെ പലഭാഗങ്ങളിലും വേദന തിന്ന് ജീവിയ്ക്കുന്ന…

സമൂഹമാധ്യമങ്ങൾ പലരുടെയും തലവര തന്നെ മാറ്റി മറിച്ചിട്ടുള്ളവയാണ്. ഇന്നിപ്പോൾ ഡോക്ടർ ഷാഹിനയുടെ ജീവിതം തന്നെ മാറ്റി മറിച്ചിരിയ്ക്കുകയാണ് സോഷ്യൽ മീഡിയ. ചെറുപ്പകാലത്ത് തന്നെ പൊള്ളലേറ്റ് മുഖം ഉൾപ്പടെ ശരീരത്തിന്റെ പലഭാഗങ്ങളിലും വേദന തിന്ന് ജീവിയ്ക്കുന്ന ഷാഹിനയ്ക്ക് പുതുവെളിച്ചം നൽകുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. വിഷ്ണു സുരേഷ് എന്ന ഫോട്ടോഗ്രാഫർ ആമ്പൽ കുളത്തിൽ വെച്ച് പകർത്തിയ ഷാഹിനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് ഷാഹിനയുടെ കഥ മമ്മൂക്കയുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് മമ്മൂക്കയുടെ നേതൃത്വത്തിലുള്ള പതഞ്‌ജലി ആയുർവേദ ചികിത്സ കേന്ദ്രത്തിൽ സൗജന്യ ചികിത്സ ഒരുക്കാമെന്നു അറിയിക്കുകയായിരുന്നു.ഇതോടെ തന്റെ ജീവിതത്തിലെ വേദനകൾക്ക് ശമനമുണ്ടാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഷാഹിനയും കുടുംബവും. ‘നമുക്ക് പരമാവധി നോക്കാം. ബാക്കിയെല്ലാം ദൈവത്തിന്റെ കൈയ്യിലാണ്’ എന്നാണ് മമ്മൂക്ക ഫോണിലൂടെ വിളിച്ച് പറഞ്ഞത്. അഞ്ച് വയസ്സുള്ളപ്പോൾ കറന്റ് കട്ടിന്റെ സമയത്ത് മണ്ണെണ്ണ വിളക്ക് വച്ച് പഠിക്കുകയായിരുന്നു ഷാഹിന. വിചാരിച്ചിരിക്കാതെ വിളക്ക് കൈ തട്ടി മടിയിലേക്ക് വീണു. ധരിച്ചിരുന്നത് പോളിസ്റ്റർ വസ്ത്രമായതിനാൽ തീ പെട്ടെന്ന് ആളിപ്പിടിച്ചു. ദേഹമാസകലം പൊള്ളലേറ്റു. ഭാഗ്യത്തിന് ജീവൻ തിരികെ കിട്ടി. പിന്നീടങ്ങോട്ട് വേദനയുടെയും ശസ്ത്രക്രിയകളുടെയും നാളുകളായിരുന്നു ഷാഹിനയ്ക്ക്.കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ചികിത്സയിലധികവും.ഈ സംഭവത്തെ തുടർന്ന് സ്ക്കൂളിൽ ഒരു വർഷം വൈകിയാണ് ചേർത്തത്. സ്ക്കൂൾ കാലവും ശസ്ത്രക്രിയകൾ നടന്നിരുന്നു. അക്കാലത്ത് മുഖമുയർത്തി സംസാരിക്കാൻ മടിയായിരുന്നു എന്ന് ഷാഹിന പറയുന്നു. പുറത്തിറങ്ങി നടക്കാൻ മടിയായിരുന്നു. പക്ഷേ, തന്നെ താനാണ് ആദ്യം സ്നേഹിക്കേണ്ടതും അംഗീകരിക്കേണ്ടതും എന്ന തിരിച്ചറിവിൽ ഷാഹിന പഠിച്ചു തുടങ്ങി. എൻട്രൻസ് എഴുതി മെഡിസിന് അഡ്മിഷൻ നേടി. പിഎസ്‌സി എഴുതി ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസറായി ജോലി നേടുകയും ചെയ്തു. ഇപ്പോൾ തൃപ്പൂണിത്തുറയിലുള്ള ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫീസറാണ് ഷാഹിന.