നാടിനെ നടുക്കിയ ദൃശ്യം മോഡൽ കൊലപാതകം വീണ്ടും

നാടിനെ നടുക്കിയ ദൃശ്യം മോഡൽ കൊലപാതകം തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും. ദിണ്ടിക്കൽ വേദസന്ദൂരിനടുത്ത് കേതം പട്ടേൽ ബി മുത്തുരശി എന്ന രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് കാമുകനായ ഭാരത് കൊന്ന് കുഴിച്ചു മൂടിയത്. കഴിഞ്ഞ മാർച്ചിലാണ്‌ സംഭവം…

നാടിനെ നടുക്കിയ ദൃശ്യം മോഡൽ കൊലപാതകം തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും. ദിണ്ടിക്കൽ വേദസന്ദൂരിനടുത്ത് കേതം പട്ടേൽ ബി മുത്തുരശി എന്ന രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് കാമുകനായ ഭാരത് കൊന്ന് കുഴിച്ചു മൂടിയത്. കഴിഞ്ഞ മാർച്ചിലാണ്‌ സംഭവം നടക്കുന്നത്. മുത്തുരശിയും കാമുകനായ ഭാരത് എന്ന യുവാവും പ്രണയത്തിലായിരുന്നു. തുടർന്ന് അവർ ഒളിച്ചോടുകയും ചെയ്തു. എന്നാൽ മുത്തുരശിയെ കാണാതായതിനെ തുടർന്ന് സഹോദരി തമിഴരിശി പോലീസിൽ പരാതി നൽകി. കാമുകനായ ഭാരതിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. വീട്ടുകാരുടെ എതിർപ്പിനെ തുടർന്നാണ് ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചത്. എന്നാൽ അന്നുതന്നെ ഇരുവരും തമ്മിൽ തർക്കമുണ്ടായി ഭാരത് മുത്തുരശിയെ അടിച്ച് കൊല്ലുകയും ചെയ്തു. ഭയന്നുപോയ ഭാരത് അമ്മയെ വിവരമറിയിച്ചു. മൃതദേഹവുമായി അതുങ്ങൾ പാലായത്തെ വീട്ടിലേക്ക് വരാൻ ‘അമ്മ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് മൃദദേഹം വീടിന് പുറകിൽ കുഴിച്ചിട്ടു. ഒര് ആഴ്ചക്കുള്ളിൽ ഭാരത് മറ്റൊരു വിവാഹം കഴിച്ച് ജീവിതം തുടങ്ങി.

എന്നാൽ വീടിന്റെ പുറകിൽ നിന്ന് രൂക്ഷ ഗന്ധം വരാൻ തുടങ്ങിയതോടെ വീട്ടുകാർ അങ്കലാപ്പിലായി. ഇത് മനസിലാക്കിയ മാതാപിതാക്കൾ ഇരുവരെയും ഭാര്യ ഗൃഹത്തിലേക്ക് പറഞ്ഞയച്ചു. എന്നാൽ തമിഴരിഷിയുടെ പരാതിയിൽ അന്നേഷണം മുന്നോട്ട് പോയില്ല. തുടർന്ന് ഓട്ടഞ്ചാത്തനും എം എൽ യും കേസിൽ ഇടപെട്ടതോടെ അന്നെഷണം പോലീസ് വ്യാപിപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലൂടെ ഭാരത് മൃദദേഹം വീടിന് പുറകിൽ കുഴിച്ചിട്ടന്ന് പോലീസിനോട് സമ്മതിച്ചു. എന്നാൽ പോലീസ് സ്ഥലത്തെത്തി മൃതുദേഹത്തിനായി തിരച്ചിൽ നടത്തിയതോടെ കുഴിയിൽ നിന്നും മൃദദേഹത്തിന് പകരം പട്ടിക്കുട്ടിയുടെ ശവശരീരമായിരുന്നു. അമ്പരന്നുപോയ പോലീസ് വിശദമായ ചോദ്യം ചെയ്യലിലേക്ക് നീങ്ങി. ചോദ്യം ചെയ്യലിൽ മൃദദേഹം മറ്റൊരു സ്ഥലത്തുകൊണ്ടുപോയി കത്തിച്ചു കളഞ്ഞെന്നാണ് മനസിലായത്. ജോത്സ്യന്റെ നിർദ്ദേശപ്രകാരമാണ് അങ്ങനെ ചെയ്തത് എന്ന്പറഞ്ഞു. തുടർന്ന് ജോത്സ്യനെയും കസ്റ്റഡിയിൽ എടുത്തു.