‘അന്ന് വാപ്പച്ചി കളിപ്പാട്ടങ്ങള്‍ വാങ്ങിത്തന്നത് എന്തിനാണെന്ന് ഇപ്പോഴാണ് മനസിലാവുന്നത്, മറിയത്തിന് കളിപ്പാട്ടം വാങ്ങുമ്പോള്‍ ഞാനും അങ്ങനെ ചെയ്യാറുണ്ട്’; ദുല്‍ഖര്‍

സൂപ്പര്‍ ബൈക്കുകളോടും കാറുകളോടുമൊക്കെ പ്രത്യേകമായൊരു ഇഷ്ടമുണ്ട് ദുല്‍ഖര്‍ സല്‍മാന്. മമ്മൂട്ടിക്കും ഇതേ ഇഷ്ടമുണ്ട്. ലേറ്റസ്റ്റ് ടെക്നോളജികളെക്കുറിച്ചും പുതിയ ട്രെന്‍ഡുകളെക്കുറിച്ചുമൊക്കെ ഇരുവരും മനസിലാക്കാറുണ്ട്. വാപ്പച്ചിയുടെ അതേ താല്‍പര്യമാണ് ഇക്കാര്യങ്ങളിലെല്ലാം തനിക്കും ഉള്ളതെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ…

സൂപ്പര്‍ ബൈക്കുകളോടും കാറുകളോടുമൊക്കെ പ്രത്യേകമായൊരു ഇഷ്ടമുണ്ട് ദുല്‍ഖര്‍ സല്‍മാന്. മമ്മൂട്ടിക്കും ഇതേ ഇഷ്ടമുണ്ട്. ലേറ്റസ്റ്റ് ടെക്നോളജികളെക്കുറിച്ചും പുതിയ ട്രെന്‍ഡുകളെക്കുറിച്ചുമൊക്കെ ഇരുവരും മനസിലാക്കാറുണ്ട്. വാപ്പച്ചിയുടെ അതേ താല്‍പര്യമാണ് ഇക്കാര്യങ്ങളിലെല്ലാം തനിക്കും ഉള്ളതെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ പണ്ട് മമ്മൂട്ടി വാങ്ങി നല്‍കിയ കളിപ്പാട്ടങ്ങളെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെക്കുകയാണ് ദുല്‍ഖര്‍. റിമോട്ട് കാറുകളൊക്കെ വാപ്പച്ചി വാങ്ങിത്തരാറുണ്ടെന്നും അതൊക്കെ അദ്ദേഹത്തിന് കളിക്കാനായിരുന്നുവെന്നുമാണ് ദുല്‍ഖര്‍ പറഞ്ഞത്. മമ്മൂട്ടി വാങ്ങിത്തന്ന കളിപ്പാട്ടങ്ങള്‍ ഓര്‍മ്മയുണ്ടോയെന്ന് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

‘അന്ന് വാപ്പച്ചി കളിപ്പാട്ടങ്ങളൊക്കെ വാങ്ങിത്തന്നത് എന്തിനായിരുന്നുവെന്ന് ഇപ്പോഴാണ് മനസിലാക്കുന്നത്. നിങ്ങള്‍ക്കൊരു കുട്ടിയുണ്ടെങ്കില്‍ വീണ്ടും കുട്ടിയാവാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. വാപ്പച്ചി കളിപ്പാട്ടം മേടിക്കുന്നത് അദ്ദേഹത്തിന് കൂടി കളിക്കാന്‍ വേണ്ടിയായിരുന്നു.ട്രാക്കിലൂടെ ഓടിക്കാന്‍ പറ്റുന്ന റിമോട്ട് കാറൊക്കെ മേടിച്ച് തരുമായിരുന്നു. വാപ്പച്ചിയാണ് അതൊക്കെ സെറ്റ് ചെയ്ത് ഓടിക്കുന്നത്. ഇതാര്‍ക്ക് വേണ്ടിയാണ് വാങ്ങിയതെന്നൊക്കെ ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചിട്ടുണ്ട്. മറിയത്തിന് എന്തെങ്കിലും മേടിച്ചാല്‍ ഇതേപോലെ ഞാനും ചെയ്ത് നോക്കാറുണ്ട്. അവളോടാണ് സെലക്ട് ചെയ്യാന്‍ പറയാറുള്ളത്. എനിക്കും ഓടിച്ച് നോക്കാമല്ലോ അപ്പോള്‍’ എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

മകള്‍ വന്നതോടെ തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. കുറേക്കൂടി ഉത്തരവാദിത്തം വന്ന പോലെയായാണ് തോന്നുന്നതെന്നും എവിടെപ്പോയാലും അവള്‍ക്കരികിലേക്ക് തന്നെ തിരിച്ചെത്താനായി ആഗ്രഹിക്കാറുണ്ടെന്നും മറിയം വന്നതോടെ വാപ്പച്ചിക്കും ഷൂട്ടിന് പോവാന്‍ മടിയായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

സീതാരാമമാണ് ദുല്‍ഖറിന്റേതായി റിലീസിനൊരുങ്ങുന്ന സിനിമ. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. കശ്മീരില്‍ സേവനത്തിലുള്ള സൈനികോദ്യോഗസ്ഥനായ ലഫ്റ്റനന്റ് റാം ആയാണ് ദുല്‍ഖര്‍ സീതാരാമത്തില്‍ എത്തുന്നത്. സീത എന്ന നായികാ കഥാപാത്രമായി മൃണാള്‍ ഥാക്കൂര്‍ ആണ് എത്തുന്നത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയ കഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകനായ ഹനു രാഘവപ്പുടി വ്യക്തമാക്കിയിരുന്നു.

വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന ‘സീതാരാമം’ പ്രണയകഥയാണ്. സ്വപ്ന സിനിമയുടെ കീഴില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ഒരേ സമയം ചിത്രം റിലീസ് ചെയ്യും.