കാത്തിരിപ്പ് ഈശോയ്ക്കായി..! ചിത്രം വിറ്റുപോയത് വലിയ തുകയ്ക്ക്..!!

ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയിലൂടെ ആയിരുന്നു ഒരു നടന്‍ എന്ന നിലയില്‍ ജയസൂര്യയുടെ അരങ്ങറ്റം. അതിന് മുന്‍പ് മിമിക്രി കലാകാരനായും, അവതാരകനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും ജയസൂര്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ സണ്ണി എന്ന സിനിമയ്ക്ക്…

ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയിലൂടെ ആയിരുന്നു ഒരു നടന്‍ എന്ന നിലയില്‍ ജയസൂര്യയുടെ അരങ്ങറ്റം. അതിന് മുന്‍പ് മിമിക്രി കലാകാരനായും, അവതാരകനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും ജയസൂര്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ സണ്ണി എന്ന സിനിമയ്ക്ക് ശേഷം ജയസൂര്യ നായകനായി എത്തുന്ന ഈശോ എന്ന സിനിമയുടെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. നടനും സംവിധായകനുമായ നാദിര്‍ഷയും ജയസൂര്യയും ആദ്യമായി ഒന്നിച്ചെത്തുന്ന സിനിമയാണ് ഈശോ,

പ്രഖ്യാപനം മുതല്‍ വിവാദങ്ങളും വിമര്‍ശനങ്ങളും പിന്തുടരുന്ന ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സോണി ലിവ് പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമ വലിയ തുകയ്ക്കാണ് വിറ്റ് പോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ പേരില്‍ നിന്ന് തന്നെ വിവാദങ്ങള്‍ തുടങ്ങിയിരുന്നു. ഈശോ എന്ന ചിത്രത്തിന്റെ പേര് ക്രിസ്ത്യന്‍ വിശ്വാസികളുടെ മത വികാരത്തെ മുറിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നിരുന്നു. സിനിമയ്ക്ക് എതിരെ വന്ന ഹര്‍ജി പിന്നീട് തള്ളിപ്പോവുകയായിരുന്നു.

എപ്പോഴും നര്‍മ്മത്തിന് പ്രാധാന്യം നല്‍കി സിനിമകള്‍ എടുക്കുന്ന നാദിര്‍ഷ എന്ന സംവിധായകന്റെ വളരെ വ്യത്യസ്തമായൊരു സിനിമ ആയിരിക്കും ഈശോ എന്നത് വ്യക്തമാണ്. മാത്രമല്ല സിനിമയില്‍ നായകനായി ജയസൂര്യ എത്തുന്നു എന്നതും ആരാധകര്‍ക്ക് നല്‍കുന്നത് വലിയ പ്രതീക്ഷയാണ്. സുനീഷ് വാരനാട് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ നിര്‍മ്മാണം, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് നിര്‍വ്വഹിക്കുന്നത്.

പ്രഖ്യാപനം മുതല്‍ സിനിമയുടെ പേരിനെ ചൊല്ലി വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു നല്‍കിയത്. കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീന്‍ എന്റര്‍ടെയ്നറാണ് ചിത്രമെന്ന് നാദിര്‍ഷയും തന്റെ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയി്ച്ചിരുന്നു.