കാശ്മീരിൽ തനിക്കെതിരെ ആക്രമം നടന്നിട്ടില്ലെന്ന് ബോളിവുഡ്താരം ഇമ്രാൻ ഹാഷ്മി. കാശ്മീരിലെ പഹൽഗാമിൽവെച്ച് ഇമ്രാൻ ഹാഷ്മിയ്ക്ക് നേരെ കല്ലേറുണ്ടായെന്നും താരത്തിന് പരിക്കേറ്റുവെന്നും വാർത്തകൾ വന്നിരുന്നു. ഈ വാർത്തകളോട് പ്രതികരിക്കുകയാണ് ഇമ്രാൻ ഹാഷ്മി.തന്റെ പുതിയ ചിത്രത്തിന്‌റെ ഷൂട്ടിംങിനായാണ് താരം ജമ്മു കാശ്മീരിലെത്തിയത്.
ഗ്രൗണ്ട് സീറോ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് ഇമ്രാൻ ഹാഷ്മി കാശ്മീരിലെത്തിയത്.കാശ്മീർ ജനത ഏറെ ഊഷ്മളമായാണ് സ്വീകരിച്ചത്.ശ്രീനഗറിലും പഹൽഗാമിലും ചിത്രീകരണത്തിന് എത്താൻ കഴിഞ്ഞു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. എനിക്ക നേരെ കല്ലേറുണ്ടായെന്ന വാർത്ത തെറ്റാണെന്നും ഇമ്രാൻ ഹാഷ്മി ട്വിറ്ററിൽ കുറിച്ചു.
ഇമ്രാൻ ഹാഷ്മിയുടെതായി ടൈഗർ 3, സെൽഫി എന്നീ സിനിമകൾ താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകർത്തഭിനയിച്ച സൂപ്പർഹിറ്റ് സിനിമയായ ഡ്രെവിംഗ് ലൈസൻസിന്‌റെ ഹിന്ദി റീമേക്കാണ് സെൽഫി. ചിത്രത്തിൽ അക്ഷയ് കുമാറും പ്രധാനവേഷത്തിൽ എത്തുന്നു