നരസിംഹത്തില്‍ മമ്മൂട്ടി അഥിതി വേഷത്തില്‍ എത്തുന്ന കാര്യം പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങുന്നത് ആദ്യ ഷോയ്ക്ക് ശേഷമാണ്

2000 ല്‍ ബോക്‌സോഫീസില്‍ സാമ്പത്തികമായും അല്ലാതേയും തിയേറ്ററില്‍ വന്‍ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു രഞ്ജിത് -ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന നരസിംഹം. ചിത്രം റിലീസ് ചെയ്ത് 19 വര്‍ഷം പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകരുടെ…

2000 ല്‍ ബോക്‌സോഫീസില്‍ സാമ്പത്തികമായും അല്ലാതേയും തിയേറ്ററില്‍ വന്‍ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു രഞ്ജിത് -ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന നരസിംഹം. ചിത്രം റിലീസ് ചെയ്ത് 19 വര്‍ഷം പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ഇന്ദുചൂഡനും മണപ്പള്ളി പവിത്രനുമൊക്കെ സൂപ്പര്‍ ഹിറ്റാണ്. ചില ചിത്രങ്ങള്‍ക്ക് വളരെ കാലത്തെ ലൈഫുണ്ടാകും. അത്തരത്തിലുളള ചിത്രങ്ങളുടെ ഗണത്തില്‍പ്പെട്ട സിനിമയായിരുന്നു നരസിംഹം. ഇപ്പോഴിതാ ചിത്രത്തിലെ അതിഥി താരം മമ്മൂട്ടിയെ കുറിച്ചുള്ള സോഷ്യല്‍മീഡിയ കുറിപ്പാണ് വൈറലാകുന്നത്.

അഡ്രിനാലില്‍ റഷ് (നരസിംഹം എന്ന ചിത്രം ആദ്യ ദിനങ്ങളില്‍ തീയേറ്ററില്‍ കണ്ടവരോട് ഒരു ചോദ്യം)
രഞ്ജിത്തിന്റെ തിരക്കഥയില്‍ 2000-ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച പണം വാരി -ബ്ലോക്ബസ്റ്റര്‍ ചിത്രമായിരുന്നു നരസിംഹം.പ്രേക്ഷകര്‍ അത്രമേല്‍ കയ്യടിച്ച,അര്‍മാദിച്ച ,ആര്‍പ്പുവിളിച്ച മോഹന്‍ലാല്‍ ചിത്രത്തില്‍
ഒരു നിര്‍ണ്ണായക ഘട്ടത്തിലെത്തുന്ന മമ്മൂട്ടിയുടെ അഡ്വ.നന്ദഗോപാല്‍ മാരാര്‍ എന്ന കഥാപാത്രം നായകനോളം തന്നെ കയ്യടി നേടുയുകയുണ്ടായി,
ഒരുപക്ഷേ മലയാള സിനിമയിലെ ഏറ്റവും കരുത്തുറ്റ അതിഥി വേഷങ്ങളില്‍ ഒന്ന് എന്ന വിശേഷണവും ഈ കഥാപാത്രത്തിന് തന്നെയായിരിക്കും . അറിയാന്‍ കഴിഞ്ഞത് തിയേറ്ററില്‍ വന്‍ ഹര്‍ഷാരവം സൃഷ്ടിച്ച പ്രസ്തുത കഥാപാത്രത്തെ കുറിച്ചുള്ള സൂചനകള്‍ ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ എവിടെയും പുറത്തുവിട്ടിരുന്നില്ല എന്നാണ്,അതായത് നരസിംഹം എന്ന ‘കംപ്ലീറ്റ് ‘ മോഹന്‍ലാല്‍ ചിത്രത്തില്‍ മമ്മൂട്ടി അഥിതി വേഷത്തില്‍ എത്തുന്നു എന്ന കാര്യം പ്രേക്ഷകര്‍ അറിഞ്ഞുതുടങ്ങുന്നത് ആദ്യ ഷോ ക്ക് ശേഷമാണ്.
അന്ന് നരസിംഹം ആദ്യ ഷോ അല്ലെങ്കില്‍ പ്രസ്തുത അതിഥി വേഷത്തെ കുറിച്ച് അറിയാതെ ആദ്യ ദിവസങ്ങളില്‍ ചിത്രം കണ്ടവര്‍ ഇവിടെയുണ്ടോ ?
ഉണ്ടെങ്കില്‍ ആ ഒരു അനുഭവത്തെ ‘അഡ്രിനാലില്‍ റഷ്’ നെ കുറിച്ചറിയാന്‍ ശേഷം വന്ന ഞങ്ങളുടെ തലമുറക്ക് ഒരു കൗതുകമുണ്ട് .
അജു .