എളിമയും ലാളിത്യവും കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തുന്ന താരമാണ് പ്രണവ് മോഹൻലാൽ. സാധാരണ താരങ്ങളില്‍ നിന്നും താരപുത്രന്മാരില്‍ നിന്നും വ്യത്യസ്തനാണ് പ്രണവ്. രണ്ടു സിനിമകള്‍ പുറത്തിറങ്ങിയിട്ടും ഇതു വരെ ഒരു അഭിമുഖം നല്‍കാന്‍ പ്രണവ് തയ്യാറായിട്ടില്ല. മറ്റു താരപുത്രന്മാരെ പോലെ അല്ല പ്രണവ്, മോഹൻലാലും തന്റെ മകനെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ട്, എന്നും എനിക്ക് മകൻ ഒരത്ഭുതം ആണെന്നാണ് മോഹൻലാൽ നേരത്തെ പറഞ്ഞിട്ടുള്ളത്. ആദ്യ ചിത്രത്തിന്റെ റിലീസ് സമയത്ത് പ്രണവ് ഫോണ്‍ പോലും കയ്യില്‍ ഇല്ലാതെ ഹിമാലയന്‍ യാത്രയിലായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പ്രണവ് മോഹന്‍ലാലിനെ കുറിച്ചുളള ഒരു യുവാവിന്റെ കുറിപ്പാണ്.
കുറിപ്പ് ഇങ്ങനെ
ദേ, ഈ ഫോട്ടോയില്‍ അറ്റത്തു ഇരിക്കുന്ന മുതലിനെ പറ്റി വര്‍ഷങ്ങള്‍ക്ക് മുന്‍പേ എഴുതണം എന്ന് കരുതിയത് ഇപ്പോള്‍ കുറിക്കുന്നു. കര്‍ണാടകയില്‍ എംബിബിസ് പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത്, ഓരോ സെമസ്റ്റര്‍ എക്‌സാം കഴിയുമ്ബോഴും ഒരു ഹംപി യാത്ര പതിവാക്കി. കാറിലാണ് യാത്ര പതിവുള്ളത്. ചെന്നാല്‍ സാധാരണ ഗോവന്‍ കോര്‍ണറില്‍ (ഒരു കഫേ )ആണ് താമസം. ബാത്ത്‌റൂം അറ്റാച്ഡ് റൂം. 1000രൂപ ഒരു ദിവസം. അതിനു താഴെ 800 രൂപയുടെ മുറി. പക്ഷെ, കോമണ്‍ ബാത്ത്‌റൂം. അതിനും താഴെ ആണെങ്കില്‍ 300 രൂപക്ക് കഫേയുടെ സൈഡില്‍ 6 അടി മണ്ണ് തരും. അവിടെ ഒരു ടെന്റ് കെട്ടി അതില്‍ കിടന്നുറങ്ങാം. ബാത്ത്‌റൂം കോമണ്‍ തന്നെ.
1000രൂപയുടെ എന്റെ മുറിയുടെ സൈഡില്‍ ഇതുപോലെ ഒരുത്തന്‍ ടെന്റ് അടിച്ചു കിടപ്പുണ്ട്. ഉള്ളില്‍ ചെറിയൊരു ജാഡയിട്ടു ഞാന്‍ റൂമിലേക്കു കയറും. ഇടക്ക് ഫുഡ് വാങ്ങാന്‍ പുറത്തിറങ്ങുമ്ബോള്‍ ഞാന്‍ മനസ്സില്‍കരുതും, പാവം പയ്യന്‍ എന്ന്. അങ്ങനെ ഇരിക്കെ പിറ്റേന്ന് രാവിലെ ആ പയ്യന്‍ കോമണ്‍ ബാത്റൂമില്‍ നിന്ന് ഫ്രഷ് ആയി നേരെ ടെന്റിലേക്ക് കയറി. ഈശ്വരാ, ഇത് പ്രണവ് മോഹന്‍ലാല്‍ ആണോ. ഓടി ചെന്ന് ചോദിച്ചു പ്രണവ് അല്ലേ? പുള്ളി ഇറങ്ങി വന്നു. അതെ ബ്രോ, പ്രണവ് ആണ്. പിന്നെ ഞാന്‍ എന്തൊക്കെയോ ചോദിച്ചു. എന്നെപ്പറ്റി പറയാതെ ഞാന്‍ ഇങ്ങേരെ കണ്ട സന്തോഷത്തില്‍ റൂമിലേക്ക് കയറി. പുള്ളി എന്റെ പിന്നാലെ ഓടി വന്നു ചോദിച്ചു. ‘
ബ്രോ, എന്താ പേര്.. ഞാന്‍ ചോദിക്കാന്‍ മറന്നു’ എന്ന്. ഒരുമിച്ച് ഒരു ചായയും കുടിച്ച് അന്നത്തെ ദിവസം തുടങ്ങി. രണ്ടു ദിവസം സത്യം പറഞ്ഞാല്‍ സിംപിള്‍ ജീവിതം എങ്ങിനെ ആയിരിക്കണം എന്ന് ഞങ്ങള്‍ നോക്കി പഠിച്ചു. ഒരു തുള്ളി മദ്യമോ കഞ്ചാവോ മറ്റെന്തെങ്കിലും ലഹരിയോ അയാള്‍ ഉപയോഗിക്കുന്നത് ഞാന്‍ കണ്ടില്ല.
ഹംപിയിലെ മലകളില്‍ ഓടി കേറാനും വിദേശികളോട് സംസാരിച്ചിരിക്കാനും, ടെന്റില്‍ ചെറിയ വെളിച്ചത്തില്‍ പുസ്തകങ്ങള്‍ വായിക്കാനും, കാണുന്നവരോട് സ്‌നേഹത്തില്‍ പെരുമാറാനും, ഉള്ളത് കൊണ്ട് ജീവിക്കാനും, അഹങ്കരിക്കാന്‍ മനുഷ്യന് ഒന്നും ഇല്ലെന്നും, അയാളില്‍ നിന്ന് രണ്ടുദിവസം കൊണ്ട് ഞാന്‍ പഠിച്ചു. തിരിച്ചു പോരാന്‍ കാറില്‍ കയറുമ്ബോള്‍ ഞാന്‍ ചോദിച്ചു. വീട്ടിലേക് എങ്ങിനെ പോവും? ചിരിച്ചു കൊണ്ട് പുള്ളി പറഞ്ഞു. കുഴപ്പമില്ല ബ്രോ, ഇവിടെ നിന്നും ബസ് സിറ്റിയിലേക്ക് ഉണ്ട്.
പിന്നെ ട്രെയിന്‍ കിട്ടിയിട്ടില്ല. എങ്ങനെങ്കിലും പോവും എന്ന്. എനിക്കുറപ്പായിരുന്നു അയാള്‍ ടിക്കറ്റ് കിട്ടിയില്ലെങ്കിലും ലോക്കല്‍ കമ്ബാര്‍ട്‌മെന്റില്‍ കേറി ചെന്നൈയില്‍ എത്തും എന്ന്. ഒത്തിരി സന്തോഷത്തോടെയും ബഹുമാനത്തോടെയും കൈ കൊടുത്ത് ഞാന്‍ പിരിഞ്ഞു. കഫേയിലെ ഹിന്ദിക്കാരി ഓണര്‍ ആന്റി എന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ത്തു…’
ആല്‍വിന്‍, അതാണ് കേരള സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍..ഇയാള്‍ ഇടക്ക് ഇവടെ വരും. ഇത് പോലെ ജീവിക്കുന്ന ഒരാളെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല, അഭിഷേക് ബച്ചനെ പോലെ ഉള്ളവര്‍ പ്രണവിനെ ഒന്ന് കാണണം” ഡൈ ഹാര്‍ഡ് മമ്മൂട്ടി ഫാന്‍ ആയ ഞാന്‍ ഇത് പോലെ ഒരു മകനെ വളര്‍ത്തിയതില്‍ മോഹന്‍ലാലിന് മനസില്‍ കയ്യടിച്ചു.