ഒരൊറ്റ ഡയലോഗ് കൊണ്ട് കാണുന്നവരുടെ ഭാവനകളെ ഇത്രയധികം എടുത്തുയർത്തി സൗരയുഥം കടത്തിയ വേറൊരു സീൻ ഓർമയില്ല

സേതുരാമയ്യർ സിബി ഐ എന്ന മമ്മൂട്ടി ചിത്രത്തിനെ കുറിച്ച് സിനിമ പാരഡിസോ ക്ലബ് അണ്ണാ സിനിമ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു കുറിപ്പാണു ശ്രദ്ധ നേടുന്നത്. വര്ഷങ്ങള് ഇപ്പുറം തന്റെ നിരാശ ആണ് ജാത…

സേതുരാമയ്യർ സിബി ഐ എന്ന മമ്മൂട്ടി ചിത്രത്തിനെ കുറിച്ച് സിനിമ പാരഡിസോ ക്ലബ് അണ്ണാ സിനിമ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു കുറിപ്പാണു ശ്രദ്ധ നേടുന്നത്. വര്ഷങ്ങള് ഇപ്പുറം തന്റെ നിരാശ ആണ് ജാത വേദൻ എന്ന ആൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ കാര്യത്തെ കുറിച്ചുള്ള നിരാശ ആണ് യുവാവിന് പറയാൻ ഉള്ളത്. അദ്ദേഹം പറയുന്നത് ഇങ്ങനെ,

അളവെടുക്കണമെങ്കിൽ….ഉം..എടുക്കണം !! ഒരൊറ്റ ഡയലോഗ് കൊണ്ട് കാണുന്നവരുടെ ഭാവനകളെ ഇത്രയധികം എടുത്തുയർത്തി സൗരയുഥം കടത്തിയ വേറൊരു സീൻ ഓർമയില്ല. ശരിക്കും ഈ സീനിന്റെ തുടക്കം കാണേണ്ടത് മുകേഷ് മുൻപ് പറയുന്ന അമ്മായിയപ്പൻ പീഡനശ്രമകഥയിലാണ്. ആ വിഷ്വലിൽ ഇവരുടെ സാരി ഉരിഞ്ഞു വീഴുന്നൊരു രംഗമുണ്ട്. അവിടെ ഒരു നിമിഷം കാണുന്നവരുടെ ശ്രദ്ധ മനപ്പൂർവം തെറ്റിക്കുകയാണ്. അത് മറന്ന് സിനിമ വീണ്ടും ത്രില്ലർ മൂഡിൽ എത്തുന്നുണ്ടെങ്കിലും ആ രംഗം ഉണ്ടാക്കിയ റിപ്പിൾസ് കാണികളുടെ മനസിനുള്ളിൽ അവിടം മുതൽ ഒളിച്ചിരിക്കും .

ശേഷം ജഗദീഷ് പറയുന്ന പാകമല്ലാത്ത ബ്ലൗസുകൾ ടീപോയിലേക്ക് എറിഞ്ഞു തുടങ്ങിയ ഫ്ലാഷ് ബാക്കിൽ പിന്നീട് തടി കൂടിയെന്ന് പറയുന്നതും.. അളവ് ബ്ലൗസ് ആവശ്യപ്പെടുന്നതും ..വിറകയ്യോടെ അളവെടുക്കുന്നതും പിന്നണിയായി വരുന്ന ബിജിഎമും കൂടി ഈ നിർമിക്കപ്പെട്ട വികാരങ്ങളുടെ സമർത്ഥമായ സംശോധനങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത് .യാതൊരു ലൈംഗിക രംഗങ്ങളും ഉൾപ്പെടുത്താതെ കുടുംബത്തോടെ കാണാവുന്ന ഒരു ഇറോട്ടിക്ക് ത്രില്ലെർ ക്‌ളൈമാക്‌സ്.അതാണ് സേതുരാമയ്യർ സി ബി ഐ യുടെ ക്‌ളൈമാക്‌സ് . ഇന്നും തോന്നുന്ന നഷ്ടബോധം ഇയാളും Dr വിജയലക്ഷ്മിയും തമ്മിലുള്ള പരിചയത്തിന്റെ കഥ ..ആ വല്ലാത്ത കഥ കാണിക്കാത്തതിലാണ്.

പോസ്റ്റ് വായിച്ചതിന് ശേഷം നിരവധി പേരാണ് കമെന്റുകളും ആയി എത്തിയത്. പലരും യുവാവിന്റെ ആവിശ്യം ശരിവെക്കുന്ന കമെന്റുകൾ ആണ് നൽകിയിരിക്കുന്നത്. ഏതായാലും കുറിപ്പ് ഇപ്പോൾ വൈറൽ ആയി കഴിഞ്ഞിരിക്കുകയാണ്.