വിവാഹ വാഗ്ദാനം നല്‍കി യുവനടിയെ പീഡിപ്പിച്ച സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി യുവനടിയെ പീഡിപ്പിച്ച കേസില്‍ സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകന്‍ അറസ്റ്റില്‍. 30കാരനായ മലപ്പുറം സ്വദേശി ഗഫാര്‍ അഹമ്മദാണ് അറസ്റ്റിലായത്. ആലുവ പൊലീസാണ് ഒളിവില്‍ പോയ പ്രതിയെ പിടികൂടിയത്. കീഴ്മാട് സ്വദേശിനിയായ യുവതിയാണ്…

വിവാഹ വാഗ്ദാനം നല്‍കി യുവനടിയെ പീഡിപ്പിച്ച കേസില്‍ സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകന്‍ അറസ്റ്റില്‍. 30കാരനായ മലപ്പുറം സ്വദേശി ഗഫാര്‍ അഹമ്മദാണ് അറസ്റ്റിലായത്. ആലുവ പൊലീസാണ് ഒളിവില്‍ പോയ പ്രതിയെ പിടികൂടിയത്. കീഴ്മാട് സ്വദേശിനിയായ യുവതിയാണ് ഗഫാറിനെതിരെ പരാതി നല്‍കിയത്. നടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ഇയാളെ പ്രത്യേക അന്വേഷസംഘം പിടികൂടുകയായിരുന്നു. ആലുവ ഡിവൈഎസ്പി പി കെ ശിവന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സിനിമയുടെ ലൊക്കേഷനില്‍ വെച്ച് നടിയെ പരിചയപ്പെട്ട ഗഫാര്‍ പ്രണയാഭ്യര്‍ത്ഥന നടത്തി. ഇരുവരും പ്രണയത്തിലായതോടെ വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇയാള്‍ പിന്നീട് വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതോടെയാണ് നടി കേസ് നല്‍കിയത്.

അതേസമയം പീഡനാരോപണത്തില്‍ അന്വേഷണം നേരിടുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു കൊച്ചിയില്‍ തിരിച്ചെത്തി. ദുബായില്‍ നിന്നാണ് അദ്ദേഹം കേരളത്തിലെത്തിയത്. നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നാട്ടിലെത്തുന്നതിന് നടന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ വിജയ് ബാബുവിന്റെ ഹര്‍ജി വ്യാഴാഴ്ചയാണ് കോടതി പരി?ഗണിക്കുന്നത്. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിക്കൊണ്ട് കഴിഞ്ഞദിവസമാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതി കേരളത്തിലേക്ക് എത്തുന്നതാണ് ഇരയ്ക്കും പ്രതിക്കും അന്വേഷണത്തിനും ഗുണകരമെന്ന് വിലയിരുത്തിയായിരുന്നു ഈ നടപടി.