ആദ്യരാത്രി എങ്ങനെ ആയിരുന്നു ; വിവാഹം കഴിക്കാം എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട് ! ആദ്യത്തെ കൺമണിയെ കാത്ത് ഇഷാനും സൂര്യയും !

ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാൻസ് കപ്പിൾ ആണ് കേരളത്തിൽ നിന്നുള്ള ഇഷാൻ സൂര്യ ദമ്പതികൾ. ഇരുവരുടെയും വിവാഹവും അനുബന്ധ ജീവിതവും എല്ലാം സമൂഹമാധ്യമങ്ങളും വാർത്ത ചാനലുകളും എല്ലാം ചർച്ചാവിഷയം ആക്കിയിരുന്നു. ഇന്നിപ്പോൾ തങ്ങളുടെ ആദ്യത്തെ…

ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാൻസ് കപ്പിൾ ആണ് കേരളത്തിൽ നിന്നുള്ള ഇഷാൻ സൂര്യ ദമ്പതികൾ. ഇരുവരുടെയും വിവാഹവും അനുബന്ധ ജീവിതവും എല്ലാം സമൂഹമാധ്യമങ്ങളും വാർത്ത ചാനലുകളും എല്ലാം ചർച്ചാവിഷയം ആക്കിയിരുന്നു. ഇന്നിപ്പോൾ തങ്ങളുടെ ആദ്യത്തെ കണ്മണിയ്ക്കായി കാത്തിരിയ്ക്കുകയാണ് ഇരുവരും. അതിനുള്ള ചികിത്സയിലും മറ്റുമായി തിരക്കിലാണ് ഇരുവരും. 2018 ജൂണ്‍ 29 നായിരുന്നു ഇരുവരുടെയും വിവാഹം. കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെയായിരുന്നു ഇരുവരും വിവാഹിതരായത്. ഇന്നിപ്പോൾ നാല് വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിയ്ക്കുകയാണ് ഇരുവരും. കുടുംബാംഗങ്ങൾ ഒപ്പം ഉണ്ടെങ്കിലും മതപരമായ ചില ബുദ്ധിമുട്ടുകൾ തങ്ങളെ ഇപ്പോഴും അലട്ടുന്നുണ്ട് എന്ന് ഇരുവരും പറയുന്നു. ഇന്നിപ്പോൾ വിവാഹ ശേഷം തങ്ങൾ അനുഭവിച്ച പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് സൂര്യയും ഇഷാനും. “ഒരു ട്രാൻസ് ആയ ഒരു വ്യക്തിക്ക് വിവാഹം എന്നതൊക്കെ വിദൂര സ്വപ്നമായ ഒരു കാലത്താണ് വിവാഹം കഴിക്കണമെന്ന ആവശ്യം ഇക്ക പറയുന്നത്. എനിക്ക് എന്നെ തന്നെ മാറ്റിയ ഒരു സംഭവം ആയിരുന്നു ആ വിവാഹാലോചന. ഒരു ധൈര്യത്തോടെ എന്നെ വിവാഹം കഴിക്കണം കുടുംബത്തോടെ കൊണ്ട് പോകണം എന്ന് എന്നോട് പറയുന്ന ആദ്യത്തെ വ്യക്തിയും ഇക്ക ആയിരുന്നു. അതിനു മുൻപുവരെ പ്രണയം ഉണ്ടായിട്ടുണ്ട്. വിവാഹം കഴിക്കാം എന്നൊക്കെയും പലരും പറഞ്ഞിട്ടുണ്ടെങ്കിലും അതൊക്കെ ആരും കേൾക്കാതെ മാത്രം ധൈര്യം ഇല്ലാതെയുള്ള സംസാരം മാത്രമായിരുന്നു. എന്നാൽ അത്രയും ധൈര്യത്തോടെ അന്തസ്സോടെ കൈപിടിച്ച് കൊണ്ട് പോകണമെന്നു പറഞ്ഞത് ഇക്ക മാത്രമാണ്. പ്രൊപ്പോസൽ ഒന്നും ആദ്യമൊന്നും പറഞ്ഞില്ല. പേപ്പറിൽ എഴുതി വയ്ക്കുകയാണ് ചെയ്തത്. കണ്ണുകൾ കൊണ്ട് ഞങ്ങൾ രണ്ടുപേരും പ്രണയിച്ചിരുന്നു. പിന്നീട് വിവാഹത്തിലേക്ക് എത്താൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ കുറെ ആളുകൾ എന്നെ എതിർക്കുകയും ചെയ്തു. ഒരു മാസത്തേക്ക് മാത്രമാണ് ഞങ്ങളുടെ ബന്ധം എന്ന് ആക്ഷേപിച്ച ഒരുപാട് ആളുകൾ ഉണ്ട്. അവരുടെ മുൻപിൽ ആണ് അന്തസ്സോടെ ഞങ്ങൾ ഇന്ന് ജീവിക്കുന്നത്. ഇന്ന് മാട്രിമോണിയൽ കോളങ്ങളിൽ ട്രാൻസിനു ഒരു കോളം തന്നെ ക്രിയേറ്റ് ചെയ്തിട്ടുണ്ട്.    പലരും സ്വകാര്യ കാര്യങ്ങളിൽ എങ്ങനെ എന്ന് വരെയും ചോദിച്ചിട്ടുണ്ട്. ആകാംഷയോടെ ഞങ്ങളുടെ ജീവിതത്തിലേക്ക് നോക്കിയിട്ടുണ്ട്. നിങ്ങളെ പോലെ ജീവിച്ചാൽ മതി എന്ന് ചിന്തിക്കുന്ന ഒരുപാട് ആളുകളുണ്ട്. ശരിക്കും പറഞ്ഞാൽ വിവാഹം കഴിഞ്ഞ പിറ്റേദിവസം സഹോദരി ചോദിച്ച ചോദ്യം പറയാതെ വയ്യ. അത് സത്യം പറഞ്ഞാൽ ഒരുപാട് സന്തോഷം നൽകിയിരുന്നു. നിങ്ങളുടെ ആദ്യരാത്രി എങ്ങനെ ആയിരുന്നു എന്നായിരുന്നു ആ ചോദ്യം. പുറത്തു ഒരാൾ ആയിരുന്നു എങ്കിൽ അടി ആകുന്ന ചോദ്യം.എന്നെ സംബന്ധിച്ച് ഒരുപാട് സന്തോഷം ആണ് ആ ചോദ്യം നൽകിയത്. കാരണം സാധാരണക്കാരിൽ സാധാരണക്കാരിയായ എന്റെ സഹോദരി അത് ചിന്തിച്ചു എങ്കിൽ ഇന്ത്യയിലെ ഓരോ വ്യക്തികളും എങ്ങനെ ചിന്തിച്ചിട്ടുണ്ടാകും. കാരണം ഓരോ ആളുകളെയും കൊണ്ട് ഞങ്ങൾ ചിന്തിപ്പിക്കുകയായിരുന്നു എന്ന് വേണം പറയാൻ. അതൊക്കെയാണ് വിവാഹത്തിലേക്ക് കിട്ടിയ വലിയ മൂല്യം എന്ന് പറയാൻ ആകും.” എന്നായിരുന്നു ഇരുവരുടെയും വാക്കുകൾ.