മൽസ്യം, മാംസ്യം, മുട്ട എന്നിവ ഇനി മുതൽ റേഷൻകടകൾ വഴി ലഭ്യമാകും

റേഷന്‍ കടകള്‍ വഴി അരി, പഞ്ചസാര, ഗോതമ്ബ്, മണ്ണെണ്ണ എന്നിവയ്ക്കു പുറമേ ചിക്കനും, മട്ടനും, മുട്ടയും മീനും ഇനി മുതല്‍ ലഭിച്ചേക്കുമെന്ന്‍ റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനൊരു പദ്ധതിയുടെ ആലോചനയിലാണെന്നാണ് സൂചന. പ്രോട്ടീന്‍ നിറഞ്ഞ…

Fish,-eggs-and-meat-through

റേഷന്‍ കടകള്‍ വഴി അരി, പഞ്ചസാര, ഗോതമ്ബ്, മണ്ണെണ്ണ എന്നിവയ്ക്കു പുറമേ ചിക്കനും, മട്ടനും, മുട്ടയും മീനും ഇനി മുതല്‍ ലഭിച്ചേക്കുമെന്ന്‍ റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനൊരു പദ്ധതിയുടെ ആലോചനയിലാണെന്നാണ് സൂചന. പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം രാജ്യത്തെ ദരിദ്രരായ മനുഷ്യര്‍ക്ക് ലഭിക്കേണ്ടതുണ്ട് എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനൊരു തീരുമാനം.

നീതി ആയോഗിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. ഭക്ഷ്യ സുരക്ഷ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ന്യൂട്രീഷന്‍ ഉള്ള ഭക്ഷണം നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ടു തന്നെ സാധാരണക്കാരായ ജനങ്ങള്‍ക്ക് നൂട്രീഷന്‍ നിറഞ്ഞ ഭക്ഷണം എളുപ്പത്തിലും കുറഞ്ഞ വിലക്കും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് റേഷന്‍ കടകള്‍ വഴി ചിക്കനും മട്ടനും മത്സ്യവും മുട്ടയും വില്‍ക്കാന്‍ ആലോചിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Fish,-eggs-and-meat-through

ഇതിന്‍റെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന അരി, പഞ്ചസാര, ഗോതമ്ബ്, മണ്ണെണ്ണ എന്നിവയുടെ പട്ടികയില്‍ മാറ്റം വരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.പ്രോട്ടീന്‍ ഏറെ അടങ്ങിയ മാംസാഹാരം സബ്സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് എത്തിച്ച്‌ നല്‍കിയാല്‍ പോഷകാഹാര കുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തല്‍.പ്രമുഖ എന്‍ജിഒ ആയ ‘വെല്‍റ്റ് ഹങ്കര്‍ ഹല്‍ഫെറ്റി’ അടുത്തിടെ പുറത്തുവിട്ട ആഗോള പട്ടിണി സൂചികയില്‍ പാകിസ്താനിലും പിന്നിലായിട്ടാണ് ഇന്ത്യയുടെ സ്ഥാനം. 102ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 117 രാജ്യങ്ങളാണ് പട്ടിണി സൂചികയില്‍ ഉണ്ടായിരുന്നത്. കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീന്റെ അളവിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സര്‍വേ നടത്തിയത്.

Fish,-eggs-and-meat-through

എന്നാല്‍ പലരും മാംസാഹാരത്തിന്റെ വിലക്കുറവ് കാരണം ഇവ ഭക്ഷണത്തില്‍ നിന്ന് പാടേ ഒഴിവാക്കിയിരിക്കുകയാണ്. ഇതൊക്കെ കൊണ്ടാണ് റേഷന്‍കട വഴി മാംസം വിതരണം ചെയ്യുന്ന പദ്ധതിയെ കുറിച്ച്‌ നീതി ആയോഗ് ആലോചിക്കുന്നത്. നീതി ആയോഗിന്റെ 15 വര്‍ഷ പദ്ധതികള്‍ അടങ്ങിയ ദര്‍ശനരേഖ 2035-ല്‍ ഈ നിര്‍ദേശം സ്ഥാനം പിടിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ അടുത്ത വര്‍ഷമാദ്യം ദര്‍ശനരേഖ അവതരിപ്പിക്കാനും 2020 ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി നടപ്പിലാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നീതി ആയോഗിന്റെ 15 വര്‍ഷ പദ്ധതികളടങ്ങിയ ദര്‍ശനരേഖ 2035-ല്‍ ഈ നിര്‍ദേശം സ്ഥാനം പിടിച്ചേക്കുമെന്നു സൂചനയുണ്ട്. അടുത്ത വര്‍ഷമാദ്യം ദര്‍ശനരേഖ അവതരിപ്പിക്കാനും 2020 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്.