നാലാമതും പെൺകുഞ്ഞ് പിറന്നതിൽ അസ്വസ്ഥനായ പിതാവ് കുട്ടികളെ കൊന്നതിനു ശേഷം , ജീവനൊടുക്കി

നാലാമതും പെണ്‍കുഞ്ഞ് പിറന്നതില്‍ അസ്വസ്ഥനായ പിതാവ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുഞ്ഞുങ്ങളെ കിണറ്റില്‍ എറിഞ്ഞ് കൊന്ന ശേഷം ആത്മഹത്യ ചെയ്ത നിലയില്‍. ഗുജറാത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. റാസിക് സോളങ്കി(35) എന്ന കര്‍ഷകനാണ് കുഞ്ഞുങ്ങളെ കിണറ്റില്‍…

father-killed-his-threes-ch

നാലാമതും പെണ്‍കുഞ്ഞ് പിറന്നതില്‍ അസ്വസ്ഥനായ പിതാവ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുഞ്ഞുങ്ങളെ കിണറ്റില്‍ എറിഞ്ഞ് കൊന്ന ശേഷം ആത്മഹത്യ ചെയ്ത നിലയില്‍. ഗുജറാത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. റാസിക് സോളങ്കി(35) എന്ന കര്‍ഷകനാണ് കുഞ്ഞുങ്ങളെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്.

ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ ഖംബാലിയ ഗ്രാമത്തിലാണ് സംഭവം. ഭാര്യ നാലാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതില്‍ പ്രകോപിതനായ സോളങ്കി ക്രൂരകൃത്യം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ഏഴു വയസ്സുളള അഞ്ജലി, അഞ്ചുവയസ്സുകാരി റിയ, മൂന്നുവയസ്സ് മാത്രം പ്രായമുളള ജല്‍പ്പ എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനടുത്തുള്ള കിണറ്റിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. പത്ത് ദിവസം

father-killed-his-threes-ch

മുമ്ബ് ഭാര്യ നാലാമത്തെ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത് മുതല്‍ സോളങ്കി അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സാമ്ബത്തിക പ്രതിസന്ധിയും ഇയാള്‍ നേരിട്ടിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവ ദിവസം തന്റെ ഓരോ കുഞ്ഞുങ്ങളെയായി കിണറ്റില്‍ എറിഞ്ഞ ശേഷം സോളങ്കി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അന്നേദിവസം സോളങ്കിയുടെ ഭാര്യയും നവജാത ശിശുവും അവരുടെ അമ്മ വീട്ടിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

father-killed-his-threes-ch

ഇയാളുടെ മക്കളായ അഞ്ജലി (7), റിയ (5). ജല്‍പ (3) എന്നിവരുടെ മൃതദേഹങ്ങള്‍ സോളങ്കിയുടെ വീട്ടിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തു. പത്ത് ദിവസം മുമ്ബാണ് ഇയാളുടെ ഭാര്യ നാലാമതൊരു കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിനെ തുടര്‍ന്ന് കടുത്ത നിരാശയിലും സങ്കടത്തിലുമായിരുന്നു രസിക് എന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. വന്‍ സാമ്ബത്തിക ബാധ്യതയും ഉണ്ടായിരുന്നു. സംഭവസമയത്ത് ഇയാളുടെ ഭാര്യ പ്രസവശേഷമുള്ള പരിപാലനത്തിനായി സ്വന്തം വീട്ടിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.