മത്സരത്തിനിടെ അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണ് കോഹ്‌ലി പരിശീലനം നടത്തിയത്, ഗാവാസ്‌കറിന്റെ പരാമര്‍ശം വൈറലാകുന്നു

ക്രിക്കറ്റ് താരം കൊഹ്‍ലിയെയും ഭാര്യ അനുഷ്‌കയേയും കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗാവസ്‌കർ നടത്തിയ പരാമർശം വൻ വിവാദങ്ങൾ സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസമാണ് സുനിൽ ഗവാസ്കറുടെ പരാമർശം പുറത്ത് വന്നത്. മത്സരത്തിനിടെ…

ക്രിക്കറ്റ് താരം കൊഹ്‍ലിയെയും ഭാര്യ അനുഷ്‌കയേയും കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗാവസ്‌കർ നടത്തിയ പരാമർശം വൻ വിവാദങ്ങൾ സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസമാണ് സുനിൽ ഗവാസ്കറുടെ പരാമർശം പുറത്ത് വന്നത്. മത്സരത്തിനിടെ അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണ് കോഹ്‌ലി പരിശീലനം നടത്തിയത് എന്നായിരുന്നു ഗവാസ്‌കർ പറഞ്ഞത്.

ഗവാസ്കറിനെതിരെ ഇരുവരുടെയും ഫാൻസുകാരും പ്രധിഷേധിക്കുന്നുണ്ട്. വിരാട് കെ എല്‍ രാഹുലിനെ രണ്ട് വട്ടം കൈവിട്ട് കളി നഷ്ടപ്പെടുത്തുകയും, ബാറ്റിങ്ങില്‍ മങ്ങി പോവുകയും ചെയ്തതിന് പിന്നാലെയാണ് ഇത്തരമൊരു പരാമർശവുമായി ഗാവസ്‌കർ രംഗത്ത് എത്തിയത്. 69 പന്തില്‍ നിന്ന് 132 റണ്‍സ്  എടുത്താണ് രാഹുൽ പഞ്ചാബിന്റെ സ്കോർ 200 കടത്തി. വിരാട് രണ്ടുതവണ രാഹുലിന്റെ ക്യാച്ച് നഷ്ടപെടുത്തിയിരുന്നു.

സ്‌റ്റെയ്‌നിന്റെ മൂന്നാം ഓവറിലെ അവസാന പന്തില്‍ 83 റണ്‍സില്‍ നില്‍ക്കെ രാഹുലിനെ കോഹ്‌ലി വിട്ടുകളഞ്ഞു.  പിന്നീട് ആറു ബോളുകൾക്ക് ശേഷമാണ് പന്തൊന്നു തലപൊക്കിയത്. എന്നാൽ ലോങ് ഓഫിൽ നിന്നും ഓടിയെത്തിയെങ്കിലും വിരാട് ആ ക്യാച്ച് നഷ്ടപെടുത്തുക  ആയിരുന്നു, വിരാട് ക്യാച്ച് നഷ്ടപെടുത്തിയതിനു പിന്നാലെ രാഹുൽ 9 പന്തിൽ നിന്നും നാല്പത് റൺസ് നേടിയിരുന്നു