രണ്ട് സെക്കന്റ് മാറ്റി വെയ്ക്കൂ..!! അപേക്ഷയുമായി ഗോപിസുന്ദര്‍..!! പറയുന്നത് ശരിയാണെന്ന് ആരാധകരും..!!

സൗത്ത് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍, നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം ഇതിനോടകം തന്നെ തന്റെ ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഗോപിസുന്ദറിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. എഫ്എം റേഡിയോകളോടുള്ള ഒരു അപേക്ഷയുമായാണ് ഗോപി സുന്ദര്‍ എത്തിയിരിക്കുന്നത്. റേഡിയോ സംപ്രേക്ഷണത്തില്‍ ഗാനങ്ങള്‍ വെയ്ക്കുമ്പോള്‍ ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് പറയാന്‍ രണ്ടോ മൂന്നോ സെക്കന്റ് മാറ്റിവയ്ക്കാനാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…

പാട്ടുകളെ / ചലച്ചിത്രഗാനങ്ങളെ ആസ്വാദകരിലേക്കെത്തിക്കുന്നതില്‍ വലിയൊരു പങ്കാണ് റേഡിയോ നിര്‍വ്വഹിച്ചിട്ടുള്ളത്. ആദ്യം ആകാശവാണിയും ദേശീയ നിലയങ്ങളുമായിരുന്നു ,പിന്നീട് ധാരാളം FM റേഡിയോകള്‍ വന്നു. പാട്ടുകളെ മാത്രമല്ല പാട്ടിന്റെ സൃഷ്ടാക്കളേയും നമ്മള്‍ അറിഞ്ഞത് ആകാശവാണിയിലൂടെയാണ്. വയലാറിന്റെ രചനയില്‍ ദേവരാജന്‍ സംഗീതം ചെയ്ത് യേശുദാസ് പാടിയ …. സിനിമയിലെ ഗാനം എന്ന ആദ്യവാചകത്തോടുകൂടിയാണ് ഓരോ പാട്ടുകളും വന്നിരുന്നത് .ആ പാട്ടുകള്‍ക്കൊപ്പം ഓരോ ഗാനസൃഷ്ടാക്കളുടെ പേരുകളേയും നമ്മള്‍ ഹൃദയത്തിലേക്ക് ചേര്‍ത്ത് വയ്ക്കുകയായിരുന്നു. ഇന്ന് എഫ്. എം റേഡിയോ കളില്‍ പാട്ടുകള്‍ പ്ലേ ചെയ്യുന്നുണ്ട്. പക്ഷെ പാട്ടിനു മുന്‍പും പിന്‍പും വരുന്നത് മിക്കവാറും പരസ്യങ്ങളാണ്. എവിടേയും ക്രഡിറ്റ് പറയപ്പെടുന്നില്ല.

( പലപ്പോഴും രണ്ട് പരസ്യങ്ങള്‍ക്കിടയിലെ ഗ്യാപ്പ് ഫില്ലറുകളായി പാട്ടുകള്‍ മാറിപ്പോവുന്നു) , ഒരു പാട്ടിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പറയാന്‍ രണ്ടോ മൂന്നോ സെക്കന്റ് മാത്രം മതി!. അതിനുള്ള മനസ്സ് ഓരോ FM റേഡിയോകളും കാണിക്കേണ്ടതുണ്ട് .( ആകാശവാണി FM പോലുള്ള ചില റേഡിയോ കള്‍ സ്തുത്യര്‍ഹമായ രീതിയില്‍ എന്നും അത് ചെയ്തുകൊണ്ടേയിരിക്കുന്നു.

അവരെ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു ) ഓരോ പാട്ടുകള്‍ക്ക് മുന്‍പും ,നിങ്ങളുടെ വിലപ്പെട്ട സമയത്തില്‍ നിന്ന് രണ്ടോ, മൂന്നോ സെക്കന്റ് ആ പാട്ടിന്റെ ക്രിയേറ്റേഴ്‌സിനായി മാറ്റിവയ്ക്കുക. അത് സംഗീത ലോകത്തോട് ചെയ്യുന്ന വലിയൊരു കാര്യമാകും, നീതിയാകും . ഇത് വിനീതമായ ഒരപേക്ഷയാണ്. പാട്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓരോ ക്രിയേറ്ററുടേയും,പാട്ടിനെ ഹൃദയത്തിലേറ്റുന്ന ഓരോ ആസ്വാദകന്റേയും മനസ്സാണ്..അദ്ദേഹത്തിന്റെ പോസ്റ്റിനെ പിന്തുണച്ച് നിരവധിപ്പേരാണ് രംഗത്ത് വരുന്നത്.

 

 

 

Aswathy