‘നില്‍ക്കാന്‍ പറ്റാത്ത സ്ഥലത്ത് ഉറച്ച് നിന്ന് ഉറഞ്ഞ് തുള്ളി മരിക്കാന്‍ എന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടില്ല’- ഗോപി സുന്ദര്‍

ആരാധകരേറെയുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയായ മ്യൂസിക് ഡയറക്ടറായി ഗോപി സുന്ദര്‍ മാറിക്കഴിഞ്ഞു. സംഗീത ലോകത്ത് കൈയ്യടികള്‍ നിറയുമ്പോഴും വ്യക്തി ജീവിതത്തില്‍ ഏറെ മോശം കമന്റുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അമൃത…

ആരാധകരേറെയുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയായ മ്യൂസിക് ഡയറക്ടറായി ഗോപി സുന്ദര്‍ മാറിക്കഴിഞ്ഞു. സംഗീത ലോകത്ത് കൈയ്യടികള്‍ നിറയുമ്പോഴും വ്യക്തി ജീവിതത്തില്‍ ഏറെ മോശം കമന്റുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അമൃത സുരേഷുമൊത്തുള്ള ജീവിതം സംഗീത സാന്ദ്രമാക്കി തീര്‍ക്കുകയാണ് താരം. വിമര്‍ശനങ്ങളോടൊന്നും ഇരുവരും പ്രതികരിക്കാറില്ല.

ഇപ്പോഴിതാ ഗോപി സുന്ദര്‍ അമ്മയോടൊപ്പമുള്ള ചിത്രം പങ്കിട്ടിരുന്നു. പതിവുപോലെ വിമര്‍ശനവും പോസിറ്റീവ് കമന്റുകളും നിറയുന്നുണ്ട്. കമന്റിന് ഗോപി കൃത്യമായ മറുപടിയും താരം നല്‍കിയിട്ടുണ്ട്. ഗോപിയുടെ മറുപടിയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. അമ്മയ്ക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രമാണ് ഗോപി പങ്കുവച്ചത്.

‘പാവം അമ്മ, നിന്റെ സ്വഭാവം കൊണ്ട് എത്ര വിഷമിച്ചിട്ടുണ്ടാവും ആ അമ്മ. ഇതിലെങ്കിലും ഉറച്ച് നില്‍ക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാം,’ എന്നാണ് ചിത്രത്തിന് താഴെ ഒരാള്‍ കമന്റിട്ടത്. അതിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്.

‘എന്റെ അമ്മ എപ്പോഴും ഹാപ്പിയാണ്. ഞാന്‍ സന്തോഷമായിരിക്കണമെന്നാണ് അമ്മയ്ക്ക്. മകന്റെ തീരുമാനങ്ങളില്‍ അമ്മയ്ക്ക് വിശ്വാസമുണ്ട്. നില്‍ക്കാന്‍ പറ്റാത്ത സ്ഥലത്ത് ഉറച്ച് നിന്ന് ഉറഞ്ഞ് തുള്ളി മരിക്കാന്‍ എന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടില്ല,’ എന്നായിരുന്നു ഗോപി സുന്ദര്‍ നല്‍കിയ മറുപടി.

നടന്‍ ബാലയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയാണ് അമൃതയും ബാലയും ഒന്നിച്ചത്. അമൃതയുടെ മകള്‍ പാപ്പു ഗോപിയ്ക്കും അമൃതയ്‌ക്കൊപ്പമാണുള്ളത്. ഗോപി സുന്ദറും അമൃതയുടെ മകളും ഒരുമിച്ചുള്ള ഫോട്ടോകള്‍ പങ്കുവയ്ക്കുമ്പോഴും വിമര്‍ശനം നിറയാറുണ്ട്. സ്വന്തം മക്കളെ നോക്കാത്ത വ്യക്തിയാണ് മറ്റൊരാളുടെ മകളെ സ്‌നേഹിക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയാറുള്ളത്. അതേസമയം തന്റെ മക്കള്‍ സന്തോഷത്തോടെയാണ് കഴിയുന്നതെന്ന് ഗോപി പറയാറുണ്ട്.

അടുത്തിടെ കരള്‍ രോഗത്തെത്തുടര്‍ന്ന് ബാല ചികിത്സയിലാണ്. തുടര്‍ന്ന് അമൃതയും ഗോപി സുന്ദറും പാപ്പുവും അമൃതയുടെ മാതാപിതാക്കളും ആശുപത്രിയിലെത്തി ബാലയെ സന്ദര്‍ശിച്ചിരുന്നു.