‘തൊഴില്‍ നിഷേധവും അന്നം മുട്ടിക്കലും’..! നിലപാട് വ്യക്തമാക്കി ഹരീഷ് പേരടി

നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തൊഴില്‍ നിഷേധം ആണെന്നും അത് തെറ്റാണെന്നും ചൂണ്ടിക്കാട്ടി മമ്മൂട്ടി രംഗത്ത് എത്തിയതോടെ വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ച് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. തൊഴില്‍ നിഷേധവും അന്നം…

നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തൊഴില്‍ നിഷേധം ആണെന്നും അത് തെറ്റാണെന്നും ചൂണ്ടിക്കാട്ടി മമ്മൂട്ടി രംഗത്ത് എത്തിയതോടെ വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ച് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. തൊഴില്‍ നിഷേധവും അന്നം മുട്ടിക്കലും അത് ആര് ആരോട് നടത്തിയാലും തെറ്റാണെന്ന് ഹരീഷ് പേരടി അഭിപ്രായപ്പെട്ടു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മലയാളത്തിലെ നിര്‍മ്മാതക്കളുടെ ഈ ചെറിയ ചൂരല്‍ പ്രയോഗത്തോടൊപ്പം താനെന്നും കുറിപ്പിന്റെ അവസാന ഭാഗത്തില്‍ നടന്‍ കുറിച്ചിട്ടുണ്ട്..

ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച സംഭവത്തിലാണ് ശ്രീനാഥ് ഭാസിയെ കുറച്ച് നാളത്തേക്ക് സിനിമകളില്‍ നിന്ന് വിലക്കി നിര്‍മ്മാതാക്കളുടെ സംഘടന നടപടി എടുത്തത്. ഈ വിഷയത്തിലാണ് ഇപ്പോള്‍ തൊഴില്‍ നിഷേധം എന്ന് കാട്ടി ചര്‍ച്ചകള്‍ നടക്കുന്നത്. വിഷയത്തില്‍ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ട്ട് രാവിലെ എത്തേണ്ട നായക നടന്‍ ഉച്ചക്ക് ഒരു മണിക്ക് എത്തിയാല്‍ ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും…നിരന്തരമായി ആവര്‍ത്തിച്ചാല്‍ ചെറിയ ബഡ്ജറ്റില്‍ ലോകോത്തര സിനിമകളുണ്ടാക്കുന്ന ഈ കുഞ്ഞു മലയാളത്തിന് അത് സഹിക്കാവുന്നതിന്റെയും അപ്പുറമാണ്…അഹങ്കാരമാണ്..അത് നിര്‍മ്മാതാവിന്റെയും സഹ നടി നടന്‍മാരുടെയും തൊഴില്‍ നിഷേധിക്കലാണ്…അവരുടെ അന്നം മുട്ടിക്കലാണ് ….രജനികാന്തും,കമലഹാസനും, ചിരഞ്ജീവിയും ,മമ്മുട്ടിയും, മോഹന്‍ലാലും ഈ പ്രായത്തിലും

സംവിധായകന്റെ സമയത്തിനെത്തുന്നവരാണ് …യന്തിരന്റെ ഷൂട്ടിങ്ങ് സമയത്ത് ചെന്നൈയിലെ ട്രാഫിക്ക് ബ്ലോക്കില്‍പ്പെട്ട രജനി സാര്‍ ഒരു പോലിസുകാരന്റെ ബൈക്കില്‍ കയറി സമയത്തിന് ലോക്ഷേനില്‍ എത്തിയപ്പോള്‍ അന്ന് ചെന്നൈ നഗരം പുരികം മേലോട്ട് ഉയര്‍ത്തി അത്ഭുതം കൊണ്ടതാണ് …തൊഴില്‍ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണ്..അങ്ങോട്ടും..ഇങ്ങോട്ടും…മലയാളത്തിലെ നിര്‍മ്മാതക്കളുടെ ഈ ചെറിയ ചൂരല്‍ പ്രയോഗത്തോടൊപ്പം..