അവൻ ജീവിച്ചിരുന്നെങ്കിൽ ആദ്യം തല്ലുക ഇത്തരം കണ്ടുപിടുത്തങ്ങൾ നടത്തുന്നവരെയായിരിക്കും!

മരിക്കുന്നതിനു മണിക്കൂറുകൾക്ക് മുൻപ് അനിൽ നെടുമങ്ങാട് ഫേസ്ബുക്കിൽ കുറിച്ച വരികൾ അദ്ദേഹത്തിന്റെ മരണശേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അന്തരിച്ച സച്ചിയേ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. അതിനൊപ്പം തന്റെ മരണം വരെ സച്ചിയായിരിക്കും തന്റെ…

മരിക്കുന്നതിനു മണിക്കൂറുകൾക്ക് മുൻപ് അനിൽ നെടുമങ്ങാട് ഫേസ്ബുക്കിൽ കുറിച്ച വരികൾ അദ്ദേഹത്തിന്റെ മരണശേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അന്തരിച്ച സച്ചിയേ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. അതിനൊപ്പം തന്റെ മരണം വരെ സച്ചിയായിരിക്കും തന്റെ കവർ ചിത്രം എന്നും അദ്ദേഹം എഴുതിയിരുന്നു. ഇതിനു മണിക്കൂറുകൾക്കുള്ളിൽ ആണ് അദ്ദേഹം മരണപ്പെട്ടത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. വാക്കുകൾ അറം പറ്റിപ്പോയല്ലോ എന്നാണ് കൂടുതൽ പേരും ചോദിച്ചത്. എന്നാൽ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നടനും അനിലിന്റെ സുഹൃത്തുമായ ഹരീഷ് പേരാടി.

‘ഒരാൾ ജീവിച്ചിരിക്കുമ്പോൾ അയാളെഴുതിയ അവസാന പോസ്റ്റിലെ വാക്കുകളിൽ ‘അറം പറ്റുക’ എന്ന കണ്ടു പിടുത്തം നടത്തുന്നവർ അയാൾ ജീവിച്ചു തീർത്ത സത്യസന്ധമായ അയാളുടെ ജീവിതത്തോട് കാണിക്കുന്ന അവഹേളനമാണ്…ശുദ്ധ അസംബന്ധമാണ്..അന്ധവിശ്വാസം പ്രചരിപ്പിക്കലാണ്…അവൻ ജീവിച്ചിരുന്നെങ്കിൽ ആദ്യം തല്ലുക ഇത്തരം കണ്ടുപിടുത്തങ്ങൾ നടത്തുന്നവരെയായിരിക്കും…’

ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ …. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു .എന്നാണ് അന്തരിച്ച സംവിധായകൻ സച്ചിയേ കുറിച്ച് അനിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.