സ്വന്തം ഭാര്യയെ 40000 രൂപയ്ക്ക് വിറ്റു, പിന്നീട് സംഭവിച്ചത്

പലപ്പോഴും ഹ്യൂമൺസ് ഓഫ് ബോംബെ എന്ന പേജിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകൾ വളരെയധികം വൈറൽ ആകാറുണ്ട്. പ്രേചോതാത്മകമായ കഥകളാണ് ഈ പേജിലൂടെ പുറത്തുവിടുന്നത്. ഇത്തരത്തിൽ ഒരു ജീവിത കഥയാണ് ഇപ്പോൾ ഏവർക്കും പ്രചോദനമാകുന്നത്. പതിനാറാം വയസ്സിൽ…

പലപ്പോഴും ഹ്യൂമൺസ് ഓഫ് ബോംബെ എന്ന പേജിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകൾ വളരെയധികം വൈറൽ ആകാറുണ്ട്. പ്രേചോതാത്മകമായ കഥകളാണ് ഈ പേജിലൂടെ പുറത്തുവിടുന്നത്. ഇത്തരത്തിൽ ഒരു ജീവിത കഥയാണ് ഇപ്പോൾ ഏവർക്കും പ്രചോദനമാകുന്നത്. പതിനാറാം വയസ്സിൽ ഭർത്താവ് 40000 രൂപയ്ക്ക് വേശ്യാലയത്തിൽ വിറ്റ ഒരു യുവതിയുടെ കഥയാണ് ഇത്.

പേര് വെളിപ്പെടുത്താത്ത യുവതിയുടെ കഥ ഇങ്ങനെ.

പതിനാറാമത്തെ വയസിലാണ് മുംബയിൽ നിന്നും വീട്ടുജോലിക്കായി ഇറങ്ങിയത്. ഇതിനിടെയാണ് ഭർത്താവിനെ പരിചയപ്പെടുന്നത്. തങ്ങൾ ഉടൻ തന്നെ പ്രണയത്തിലാവുകയും വിവാഹിതരാവുകയും 1 വർഷത്തിനുള്ളിൽ കുഞ്ഞുണ്ടാവുകയും ചെയ്‌തു. ഇതിനിടെയാണ് ചുവന്ന തെരുവിലെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയത്.മുറിയിൽ കാത്തിരിക്കാൻ പറഞ്ഞ് ഭർത്താവ് പുറത്തേക്ക് പോയി. മകനൊപ്പം ഏറെ നേരം ഇരുന്നിട്ടും അദ്ദേഹം തിരികെ എത്താത്തതിനെ തുടർന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രെമിച്ചപ്പോൾ തടിയുള്ള ഒരാൾ തടഞ്ഞു. പുറത്തേക്ക് പോകാൻ അനുവദിച്ചില്ല. അപ്പോഴാണ് ഭർത്താവ് തന്നെ 40000 രൂപയ്ക്ക് വിറ്റ വിവരം അദ്ദേഹം പറഞ്ഞത്. ആ പണം തിരികെ കൊടുക്കാതെ ഇവിടെനിന്നും പോകാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കൈ കുഞ്ഞുമായി യുവതി 8 ദിവസം ഇരുന്ന് കരഞ്ഞു. 9)0 ദിവസം ആദ്യ ഉപാഫോക്താവിനെ സ്വീകരിക്കാതിരിക്കാൻ ആയില്ല. അങ്ങനെ 7 മാസത്തോളം ഇത് തുടർന്നു. 25000 രൂപയാണ് തനിക്ക് മൊത്തം സംബാധിക്കാൻ ആയതു. ഇതിനിടെ ഭർത്താവ് അവിടേക്ക് എത്തി തന്നെ കൂട്ടിക്കൊണ്ട് പോകാൻ ആരിക്കും വരവ് എന്ന യുവതി കരുതി. എന്നാൽ താൻ സമ്പാദിച്ച പണവുമായി അയാൾ കടന്നു കളഞ്ഞു. വീണ്ടും അതേ ജോലിയിലേക്ക് തിരിയേണ്ടി വന്നു. ഇതിനിടെ മറ്റൊരു ഉപഫോക്താവുമായി അടുത്തു. വളരെ നല്ല മനുഷ്യനായിരുന്നു അയാൾ. തന്നെ ഇവിടെനിന്നും രക്ഷപെടുത്താമെന്നും കല്യാണം കഴിക്കാമെന്നും അയാൾ പറഞ്ഞു. അയാളെ ഞാൻ വിശ്വസിച്ചു. തങ്ങളുടെ ബന്ധത്തിൽ 2 മക്കളും ജനിച്ചു. എന്നാൽ പിന്നീട് ആണ് ഇയാൾ വേറേ വിവാഹിതൻ ആണെന്ന് അരിഞ്ഞത്. വീണ്ടും ജീവിതം പരീക്ഷണങ്ങൾ തന്നുകൊണ്ടിരുന്നു. ആകെയുള്ള സമ്പാദ്യം 2 കുഞ്ഞുങ്ങൾ ആയിരുന്നു. അവരെ സുരക്ഷിതമായി വളർത്തണമെന്നായിരുന്നു ആഗ്രഹം. അവർക്ക് മികച്ച വിദ്യാഭ്യാസത്തിനും സുരക്ഷിതമായി താമസിക്കുന്നതിനും ഞാൻ ബോഡിങ്ങുകളിലും സ്കൂളുകളിലും കേറിയിറങ്ങി. എന്നാൽ ലൈംഗിക തൊഴിലാളികളുടെ മക്കളെ പഠിപ്പിക്കാൻ ആരും തയ്യാറായില്ല. ഒടുവിൽ ഒരു എൻ ജി ഒ യെ സമീപിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പണം അവർ കണ്ടെത്തി തന്നു. ഇനി ഞാൻ ഇത്തരത്തിലുള്ള ജോലി ചെയ്യില്ലെന്നുള്ള ഉറച്ച തീരുമാനം അന്നെടുത്തു. പിന്നെ ഓടയിലെ വെള്ളം കുടിച്ചും ക്ഷേത്രത്തിൽ ഭിക്ഷ യാചിച്ചും കഴിഞ്ഞു. ഒടുവിൽ എൻ ജി ഒ തനിക്കൊരു ജോലി തന്നു. ഇപ്പോൾ കുട്ടികൾ നല്ല വിദ്യാഭ്യാസം നേടി. കല്യാണം കഴിച്ച് സുഗമായി കഴിയുന്നു. ഇപ്പോൾ എനിക്കും മനസമാധാനമായി കഴിയാൻ പറ്റുന്നുണ്ട്. ജോലിയിൽ നിന്നുള്ള വരുമാനം മിച്ചം പിടിച്ച് ഒരു വീട് സ്വന്തമാക്കി. ജീവിതത്തിന്റെ അഴുക്കുപിടിച്ച ദിനങ്ങൾ അവസാനിച്ചു.