അതൊരു വെറും വാക്ക് അല്ലായിരുന്നു: പുതിയ സിനിമയില്‍ തനിക്കായി മികച്ചൊരു വേഷം മാറ്റിവെച്ച ഉണ്ണി മുകുന്ദനെ കുറിച്ച് അനീഷ് രവിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

നടന്‍ ഉണ്ണി മുകുന്ദനെ കുറിച്ചും അദ്ദേഹത്തിന്റെ പുതിയ സിനിമയായ ഷഫീക്കിന്റെ സന്തോഷത്തില്‍ തനിക്ക് ലഭിച്ച മികച്ച വേഷത്തെ കുറിച്ചു, ആ വേഷത്തിലേയ്ക്കുള്ള യാത്രയെ കുറിച്ചും സിനിമ സീരിയല്‍ ആര്‍ട്ടിസ്റ്റായ അനീഷ് രവി പങ്കുവെച്ച കുറിപ്പ്…

നടന്‍ ഉണ്ണി മുകുന്ദനെ കുറിച്ചും അദ്ദേഹത്തിന്റെ പുതിയ സിനിമയായ ഷഫീക്കിന്റെ സന്തോഷത്തില്‍ തനിക്ക് ലഭിച്ച മികച്ച വേഷത്തെ കുറിച്ചു, ആ വേഷത്തിലേയ്ക്കുള്ള യാത്രയെ കുറിച്ചും സിനിമ സീരിയല്‍ ആര്‍ട്ടിസ്റ്റായ അനീഷ് രവി പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. തന്റെ അടുത്ത സിനിമയില്‍ ചേട്ടനായി ഒരു നല്ല വേഷം മാറ്റിവയ്ക്കുമെന്ന് അവസാനം കണ്ടപ്പോള്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയവാക്ക് വെറും വാക്ക് ആയിരുന്നില്ലെന്ന് അനീഷ് രവി കുറിക്കുന്നു.

അനീഷ് രവിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം:

അതൊരു വെറും വാക്കല്ലായിരുന്നു …
‘അടുത്ത പ്രോജെക്ടില്‍ ചേട്ടനുണ്ടാവും
അതിനായ് ഒരോര്‍മ്മപ്പെടുത്തല്‍ കൂടി വേണ്ട ‘
ഒടുവില്‍ കണ്ടു പിരിഞ്ഞപ്പോള്‍ അദ്ദേഹം തന്ന വാക്കായിരുന്നു …!
അത് സംഭവിച്ചു എന്നതാണ് സത്യം …!
സിനിമ അല്ലേ, ഇത് പോലെ എത്രയോ പേര്‍ വാഗ്ദാനങ്ങള്‍ തരാറുണ്ടായിരുന്നു …
പക്ഷെ ഇത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണിലെ തിളക്കം എനിയ്ക്കു കാണാമായിരുന്നു. അത് സത്യത്തിന്റേതായിരിന്നു…
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തിയേറ്ററില്‍ സുമിയും ഞാനും സിനിമ കണ്ട് കൊണ്ടിരിയ്ക്കുമ്പോള്‍ ഒരു കാള്‍ …
പരിചയമില്ലാത്ത നമ്പര്‍ ..? ഫോണെടുത്തു
അനീഷേട്ടനല്ലേ ..?
അതെ ..!
ഞാന്‍ അനൂപ്
”ഷഫീഖ്‌ന്റെ സന്തോഷം ‘ സിനിമയുടെ സംവിധായകനാണ്
ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു പുതിയ സിനിമയില്‍ ഒരു നല്ല കഥാപാത്രം നല്‍കണമെന്ന് …!

അറിയാതെ എന്റെ കണ്ണ് നനയുന്ന പോലെ …
ആദ്യമായിട്ട് എനിയ്ക്കു വേണ്ടി പറയാനൊരാള്‍ …
അനൂപ് ഒന്നു കൂടി കൂട്ടി ചേര്‍ത്തു ചേട്ടനെന്നെ അറിയാം …
ഓര്‍മയിലെവിടെയോ മറഞ്ഞു കിടന്ന ഒപ്പമുണ്ടായിരുന്ന ചില നല്ല ദിനങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് അനൂപ് വാചാലനായി
ഒരുപാട് സന്തോഷം തോന്നി. നേട്ടങ്ങള്‍ക്കരികിലൂടെ ചേര്‍ന്ന് പോകുമ്പോ പഴയത് മറക്കാറാണ് പതിവ്
പക്ഷെ …
ഉണ്ണിയും അനൂപും ഓര്‍മ്മകളുടെ വസന്തത്തില്‍ ‘സന്തോഷം ‘
കണ്ടെത്തുന്നവരാണെന്നറിയുമ്പോള്‍ അടക്കാനാകാത്ത ‘സന്തോഷം’
അങ്ങനെ ‘ഷഫീഖിന്റെ സന്തോഷം ‘
സുബൈറിന്റെ കൂടി സന്തോഷമായി ….(എന്റെ കഥാപാത്രം )
ഏപ്രില്‍ 16 ന് ഷൂട്ട് തുടങ്ങി 21 ന് ഞാന്‍ അളിയന്‍സിന്റെ ലൊക്കേഷനില്‍ നിന്നും ഈരാറ്റുപേട്ടയിലെത്തി
ഒപ്പം കൂടി …
ഇന്നലെ ചെറിയ പെരുന്നാള്‍ ദിനത്തില്‍
ഞങ്ങള്‍ എല്ലാവരും രാവിലെ തന്നെ ഈരാറ്റു പേട്ടയിലെ ഷെഫീക്കിന്റെ വീട്ടിലെത്തി …

ഇനി പൂജ… പ്രിയപ്പെട്ട ഉണ്ണിയുടെയും അനൂപിന്റെയും സാന്നിധ്യത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് നാളികേരത്തിന് മുകളില്‍ പതിഞ്ഞ കര്‍പ്പൂരത്തിന് ഞാന്‍ ദീപം തെളിച്ചു .. ഷൂട്ട് തകൃതിയായി നടക്കുന്നു
ഒന്നരമണിയായിക്ലൈമാക്‌സ് സീന്‍ ആണ്
ബ്രേക്ക് ആയിട്ടില്ല
മട്ടന്‍ ബിരിയാണി എത്തി പക്ഷെ ..!


രണ്ട് ഷോട്ട് ബാക്കി ഉണ്ട് ..
പെട്ടെന്ന് ബാല (artor )
പറഞ്ഞു
‘വിശക്കുന്നവര്‍ …
ഒരല്പം വെയിറ്റ് ചെയ്യണേ …
പൊട്ടിച്ചിരി ഉണര്‍ന്നു …
സീന്‍ കഴിഞ്ഞു
Break …!
സ്‌പെഷ്യല്‍ ദം ബിരിയാണി തുറന്ന് ഉണ്ണി വിളമ്പാന്‍ തുടങ്ങി ..
അങ്ങനെ വ്രത ശുദ്ധിയുടെ 30 നാളുകള്‍ക്കൊടുവില്‍ എത്തിയ ചെറിയ പെരുന്നാള്‍
ഷഫീക്കും കൂട്ടരും ‘സന്തോഷ’പൂര്‍വ്വം ഒരുമിച്ച് ആഘോഷിച്ചു …