വ്യത്യസ്ത ഭാവങ്ങളിലും വേഷത്തിലും ഇടവേളകളിൽ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്ന ദൃശ്യങ്ങളുടെ വിശ്വാസ്യതയിലായിരുന്നു ഇവരുടെ തട്ടിപ്പ്, സമ്പന്നരെ കുടുക്കാൻ ഹണിട്രാപ്പ് സംഘത്തിന് ഊർജം നൽകിയതും ഇരുവരുടേയും പ്രകടനമാണ്, ചൂണ്ടയിൽ കുടുങ്ങാൻ സാധ്യത ഉള്ള വെക്തി എന്ന് ഉറപ്പിച്ചതിന് പിന്നാലെ തെൻകെണി ഒരുക്കി, ഫോൺ വഴിയുള്ള സന്ദേശത്തിനും സംസാരത്തിനും ഒടുവിൽ പരസ്പരം നേരിൽ കണ്ടേ പറ്റു എന്ന നിലയിൽ എത്തിച്ചു. അങ്ങനെയാണ് ദേവുവിന്റെ നിർദ്ദേശപ്രകാരം വ്യവസായിയോട് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടത്.
ഉച്ചക്കെത്തിയ വ്യവസായിയെ പല തടസങ്ങൾ പറഞ്ഞ് രാത്രി വരെ നഗരത്തിൽ നിർത്തി, പിന്നീട് ദേവു തന്ത്രപൂർവ്വം യാക്കരയിലെ വീട്ടിലെത്തിച്ചു, ഇരുട്ടിൽ മറഞ്ഞിരുന്ന സംഘത്തിലെ മറ്റ് അഞ്ചുപേരും ചേർന്ന് വാടകവീട്ടിൽ മുറിയിലെത്തിച്ച് ഭീഷണിപ്പെടുത്തി നക്ന ചിത്രങ്ങൾ എടുത്തു, തുടർന്ന് ഇരിഞ്ഞാലക്കുടയിലെ വീട്ടിൽ നിന്നും പണവും സ്വർണ്ണവും കൈക്കലാക്കാനായി വ്യവസായിയുമായി സംഘം പുറപ്പെട്ടു, വഴിയിൽ പ്രാഥമിക ഘട്ടത്തിന് എന്ന് പറഞ്ഞ് ഇറങ്ങിയ വ്യവസായി ഓടി രക്ഷപെട്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക ആയിരുന്നു.
വിപുലമായി അന്യൂക്ഷണം തുടങ്ങിയ സൗത്ത് പോലീസ് സംഘം ആറ് പേരെയും കാലടിയിലെ ഒളിത്താവളത്തിൽ എത്തി പിടികൂടുക ആയിരുന്നു,പ്രതികളിൽ ഒരാൾ പ്രളയകാലത്ത് വ്യവസായിയുടെ വീടിന് മുകളിൽ താമസിച്ചിരുന്നു, ഈ സമയത്താണ് വ്യവസായിയുടെ നീക്കം നിരീക്ഷിച്ച് കുരുങ്ങുന്ന വെക്തിയാണെന്ന് ഉറപ്പാക്കിയത്, ഇരയെ സുരക്ഷിത ഇടത്തിൽ എത്തിച്ചാൽ നാൽപ്പതിനായിരം രൂപയുടെ കമ്മീഷൻ കിട്ടുമെന്നതാണ് ദമ്പതികളുടെ മൊഴി, വ്യവസായിയുടെ കയ്യിൽ നിന്നും തട്ടിയ പണവും സ്വാർണ്ണവും എല്ലാം പോലീസ് കണ്ടെടുത്തിട്ടുണ്ട്, സംഘം നേരുത്തയും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും എന്നും പോലീസ് അറിയിച്ചു.