മലയാളികൾക്ക് നിരവധി ചിത്രങ്ങളിലൂടെ പ്രിയങ്കരിയായി മാറിയ താരമായിരുന്നു കൽപ്പന.സിനിമാലോകത്തേയും അതെ പോലെ പ്രേക്ഷകരെയും ഒരേ പോലെ കണ്ണീരിൽ ആഴ്ത്തിയായിരുന്നു നമ്മുടെ ലോകത്ത് നിന്നും കൽപ്പന വിടവാങ്ങിയത്. ഏറെ വർഷത്തെ അഭിനയജീവിതത്തിൽ ഏറ്റവും പ്രമുഖ താരങ്ങൾക്കും സംവിധായകർക്കുമൊപ്പം പ്രവർത്തിക്കാൻ താരത്തിന് കഴിഞ്ഞു.അത് കൊണ്ട് തന്നെ താരത്തിന്റെ സഹോദരിമാരായ ഉർവശിയും കലാരഞ്ജിനിയും സിനിമാലോകത്ത് നിറഞ്ഞു നിന്നിരുന്നു.അതെ പോലെ തന്നെ ആരാധകരെയും സഹപ്രവര്‍ത്തകരെയും ഒരേ പോലെ ഞെട്ടിച്ച വിയോഗ വാർത്ത വന്നത് 2016 ജനുവരിയിലാണ്.ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹൈദരാബാദില്‍ പോയ താരം അവിടുത്തെ ഒരു ഹോട്ടലിൽ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു. അപ്പോൾ തന്നെ ഹോസ്പ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു ഇപ്പോളിതാ താരത്തിനെ കുറിച്ച് അമ്മ വിജയലക്ഷ്മിയും മകള്‍ ശ്രീമയിയും പറഞ്ഞ കാര്യങ്ങളാണ് സാമൂഹിക മാധ്യമത്തിൽ കൂടുതൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കൽപ്പനയുടെ വിയോഗത്തെ കുറിച്ച് അമ്മ വിജയലക്ഷ്മിയും ശ്രീമയിയും മനസ്സ് തുറന്നത്.ഒട്ടുമിക്ക കാര്യങ്ങളും തന്നോട് പറയുന്ന മകൾ പക്ഷെ വിവാഹ ജീവിതത്തിൽ അനുഭവിച്ച വലിയ സങ്കടങ്ങൾ മാത്രമാണ് എന്നോട് മറച്ച് വെച്ചത്.അപ്പോൾ അതെല്ലാം കേട്ട് ഞാൻ ചിലപ്പോൾ വിഷമിച്ചാലോ എന്ന് വെച്ചായിരിക്കും പറയാഞ്ഞത്. അതെ പോലെ അവള്‍ക്ക് തന്റെ ജീവിതത്തില്‍ വിവാഹ മോചനം സംഭവിച്ചാല്‍ കുടുംബത്തിന് നാണക്കേടാകുമോ എന്നൊരു ഭയമുണ്ടായിരുന്നു.അത് കൊണ്ട് തന്നെ എനിക്കത് താങ്ങാൻ കഴയില്ലെന്ന് അവൾ നന്നായി പേടിച്ചു. നമ്മുടെ സമൂഹത്തിൽ എല്ലാവര്‍ക്കും പ്രശ്നങ്ങളുണ്ട്.അതൊക്കെ കൊണ്ട് തന്നെ നീ അതെല്ലാം അഡ്ജസ്റ്റ് ചെയ്യണമെന്നാണ് ഞാനവളോട് പറഞ്ഞത്. ആ കാരണം കൊണ്ട് തന്നെ നിരവധി കാര്യങ്ങൾ അവൾ അഡ്ജസ്റ്റ് ചെയ്തു.അതൊക്കെ കൊണ്ട് അത്രയും പറയേണ്ട എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്.അവർ മരിക്കുന്നതിന് കുറച്ചു നാൾ മുൻപ് ആയുസിന്റെ പകുതി കൂടി അമ്മയ്ക്ക് നല്കാമെന്ന് കൽപന പറഞ്ഞിരുന്നു. എനിക്കെന്തിനാ ആയുസ് എന്ന് ചോദിക്കുമ്പോള്‍ അമ്മയ്ക്കിരിക്കട്ടെ എന്നാകും മറുപടി.എനിക്ക് വേണ്ടി ഒട്ടുമിക്ക ക്ഷേത്രങ്ങളിൽ അവൾ മൃത്യഞ്ജയ ഹോമം പോലും നടത്തിയിരുന്നു.
ഈ കാര്യങ്ങളെ കുറിച്ചോക്കെ ഇപ്പോൾ ആലോചിക്കുമ്പോൾ അവള്‍ നേരത്തെ പോകുമെന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞിരുന്നോയെന്നു പോലും ഇതൊക്കെ കൊണ്ട് തോന്നി പോകും.അത് കൊണ്ട് മകളെ നോക്കാൻ ഞാനേ ഉളളൂവെന്ന് വിചാരിച്ചാണോ അവള്‍ എന്റെ പേരില്‍ പൂജകള്‍ നടത്തിയത്.ജീവിതത്തിൽ പ്രതിസന്ധികൾ വന്നപ്പോൾ അവൾ തന്നെ കരുതി കാണും ഇനി ഏക പ്രതീക്ഷ അമ്മയാണെന്ന്.കല്‍പനയുടെം മകള്‍ ശ്രീമയി പറയുന്നത് തനിക്ക് ഒരു കൂട്ടുകാരിയെ പോലെയാണ് അമ്മയെന്നാണ്.അത് കൊണ്ട് തന്നെ ഞാനൊരിക്കലും അമ്മയെന്ന് വിളിച്ചിട്ടില്ല.അവസാനം വരെ മീനു എന്ന് തന്നെയാണ് വിളിച്ചത്.താന്‍ കരുതിയത് മീനു തന്റെ ചേച്ചിയാണെന്ന് തന്നെയാണ്. ഞങ്ങളുടെ കുടുംബത്തില്‍ മൂന്ന് ചേച്ചിമാരുള്ള സന്തോഷത്തിലായിരുന്നു ഞങ്ങൾ. പക്ഷെ എന്നാൽ വിധിയ്ക്ക് മുൻപിൽ മീനുവിന് കീഴ്ടങ്ങേണ്ടി വന്നു.