ഒരു കോളേജ് അദ്ധ്യാപക ജോലിക്കിടയിലും അഭിനയം മുന്നോട്ട് കൊണ്ട് പോയിരുന്ന മലയാളത്തിന്റെ പ്രിയ നടനായിരുന്നു ജഗദീഷ്.താരം തന്റെ അഭിനയജീവിതം ആരംഭിക്കുന്നത് 1984-ൽ പുറത്തിറങ്ങിയ ത്രീ ഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തനിലൂടെയാണ്.അത് കൊണ്ട് ഒക്കെ തന്നെ ജഗദീഷിനെ ഇഷ്ട്മില്ലാത്തവരായി ആരും തന്നെ കാണില്ല.അതെ പോലെ വളരെ പ്രധാനമായും തൊണ്ണൂറുകളിലെ ജഗദീഷ്-സിദ്ദിഖ്, മുകേഷ്-ജഗദീഷ്, ജയറാം-ജഗദീഷ് എന്നീ കോമ്പോ ചിത്രങ്ങൾ എത്ര പ്രാവിശ്യം കണ്ടാലും മതിവരാത്തതാണ്. അതെ പോലെ ഏറ്റവും മികച്ച ഹാസ്യ൦ കൊണ്ടും ക്ലാസിക് പ്രകടനം കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ചിരുന്നു.ജഗദീഷ് എന്ന നടനെ കുറിച്ച് കേൾക്കുമ്പോളെ എച്ച്‌യൂസ്മി എന്ന് ആരും പറഞ്ഞു. കാലം എത്ര പിന്നിട്ടാലും മലയാളികൾക്ക് ജഗദീഷ് എന്നും അപ്പുക്കുട്ടൻ തന്നെയാണ്.
അതെ പോലെ വളരെ പ്രധാനമായും അഭിനയത്തിൽ മാത്രമല്ല തിരക്കഥ,സംഭാഷണം എന്നീ മേഖലകളിലും നല്ല മികച്ച രീതിയിൽ കഴിവ് തെളിയിച്ച അപൂര്‍വ്വം പ്രതിഭകളിലൊരാളാണ് ജഗദീഷ്. ഏറ്റവും പ്രധാനമായും പന്ത്രണ്ടോളം സിനിമകള്‍ക്ക് കഥ എഴുതുകയും എട്ട് സിനിമകള്‍ക്ക് തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുകയും ചെയ്തത താരമാണ് ജഗദീഷാണ്. പ്രമുഖ ചാനലിലെ റിയാലിറ്റി ഷോകളില്‍ ജഡ്ജായും അതെ പോലെ സ്റ്റേജ് ഷോകളില്‍ അവതാരകനായും മിനിസ്ക്രീനില്‍ സജീവമാണ് താരം. ജഗദീഷ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയാണ്.താരത്തിന്റെ വിദ്യാഭ്യാസത്തിന് ശേഷം കാനറ ബാങ്കില്‍ ജോലി കിട്ടിയെങ്കിലും ജോലി രാജിവച്ച് തിരുവനന്തപുരം എം.ജി.കോളജില്‍ ലക്ചററായി പ്രവേശിച്ചു.അത് കൊണ്ട് തന്നെ അഭിനയം ഒരു തൊഴിലാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്ന് താരം പറയുന്നു.
താരം തന്റെ അഭിനയത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത്.പഠനകാലം മുതൽ മിമിക്രി, അഭിനയം തുടങ്ങിയവയോട് വലിയ രീതിയിൽ താല്‍പര്യം കാണിക്കുകയും അനവധി മത്സരങ്ങളില്‍ പങ്കെടുത്ത് ബസ്റ്റ് ആക്ടര്‍ അടക്കമുള്ളവ സ്വന്തമാക്കിയിരുന്നുവെന്നും ജഗദീഷ് വ്യക്തമാക്കുന്നു.എന്ത് കൊണ്ടും സിനിമാജീവിതം സ്വപ്നം കണ്ടിരുന്നില്ലെങ്കിലും.ഒട്ടുമിക്ക പ്രതിസന്ധിഘട്ടത്തിലും തുണയായത് കലയില്‍ നേടിയ സര്‍ട്ടിഫിക്കറ്റുകളാണെന്നും അദ്ദേഹം വളരെ നേര്‍ത്ത പുഞ്ചിരിയോടെ പറയുന്നു. നിരവധി പരാജയങ്ങൾ ഏറ്റുവാങ്ങി തന്നെയാണ് അഭിനയരംഗത്തിൽ ഉയരാൻ കഴിഞ്ഞത്. അത് കൊണ്ട് എന്തിനെയും ഭയമില്ലാതെ തന്നെ നേരിടാൻ കഴിഞ്ഞുവെന്ന് താരം പറയുന്നു.