മിന്നലേറ്റ് മരിച്ച സുഹൃത്തുക്കളെ വിശ്രമത്തിനൊരുക്കിയത് ഒരേ കബറിടം.

കണ്ണൂർ : സുഹൃത്തുക്കൾ ഇടിമിള്ളലേറ്റു മരിച്ചു ക്രിക്കറ്റ് കാലികഴിഞ്ഞു വൈകുന്നേരം മടങ്ങുമ്പോൾ ആയിരുന്നു ഇരുവർക്കും ഇടിമിന്നലേറ്റത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രാശിക്കാനായിരുന്നില്ല ണ്ണൂര്‍ ചൊക്ലി പുല്ലൂക്കര മുക്കില്‍പീടികയിലെ കിഴക്കെ വളപ്പില്‍ മഹമൂദ്-ഷാഹിദ ദമ്ബതികളുടെ മകന്‍ ഫഹദ് (17), ആനക്കെട്ടിയതില്‍ പൂക്കോം മൊട്ടമ്മലില്‍ റഹീം-നൗഫീല ദമ്ബതികളുടെ മകന്‍ സമീന്‍ (18) എന്നിവരാണ് മരിച്ചത്.

ഫഹദ് ഡിഗ്രി വിദ്യാര്‍ത്ഥിയും സമീന്‍ ചോതാവൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയുമാണ്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം പുല്ലൂക്കര പാറാല്‍ ജുമാ മസ്ജിദില്‍ ഇന്നലെ വൈകിട്ടു 3 മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി. മുക്കില്‍പീടിക വലിയപറമ്ബത്ത് പൊതുദര്‍ശനത്തിനു വച്ചപ്പോഴും നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ ധാരാളം പേര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

Sreekumar R