എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം !! ആ പ്രണയമാണ് എന്നെ ഈ രീതിയിൽ എത്തിച്ചത് – ജസ്ല മാടശ്ശേരി

തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് ജസ്ല മാടശ്ശേരി, ഉയരെ സിനിമ കണ്ടപ്പോൾ തന്റെ പ്രണയത്തെ കുറിച്ച് ഓർമ്മ വന്നു എന്നും അതിലെ ഗോവിന്ദിനെ പോലെ ഉള്ള ഒരാൾ ആയിരുന്നു  ജസ്ല പറയുന്നു,തന്റെ…

jazla-madasseri

തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് ജസ്ല മാടശ്ശേരി, ഉയരെ സിനിമ കണ്ടപ്പോൾ തന്റെ പ്രണയത്തെ കുറിച്ച് ഓർമ്മ വന്നു എന്നും അതിലെ ഗോവിന്ദിനെ പോലെ ഉള്ള ഒരാൾ ആയിരുന്നു  ജസ്ല പറയുന്നു,തന്റെ ഫേസ്ബുക്  പേജിൽ ഇട്ട പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.

ജസ്ലയുടെ പോസ്റ്റ് ഇങ്ങനെ

ചുമ്മാ ഇരുന്നപ്പോ
ഉയരെ..
വീണ്ടും കണ്ടു…
_________________________________🍁
അങ്ങേയറ്റം പൊസ്സസ്സീവ്നസ്സും..സംശയവും.കൊണ്ട് നടക്കുന്ന ഗോവിന്തിനോട് സിനിമ തീരുവോളം..വല്ലാത്തൊരു വെറുപ്പായിരുന്നു..കയ്യില് കിട്ടിയാല് ഞെരിച്ച് പിഴിഞ്ഞ് കൊല്ലണമെന്ന് ശ്വാസമടക്കി ഞാന് തീരുമാനിച്ചു..

jazla m ആസിഫലി ഗോവിന്ത് എന്ന കഥാപാത്രത്തെ വളരെ തന്മയത്തത്തോടെ അവതരിപ്പിച്ചു..കാരണം ഒരു ഗോവിന്ത് അല്ല..അനേകം ഗോവിന്തുമാരുടെ ഒരു പ്രതിനിധിയാണ് ഗോവിന്ത്..
എനിക്കറിയാവുന്ന ഒരുപാട് പല്ലവിമാരുണ്ട്..അവരുടെ കാമുകര്..

പല്ലവിമാരിലാരെങ്കിലും..എതെങ്കിലും ഒരു സുഹൃത്തിനോട് സന്തോഷത്തോടെ ഒന്ന് ചിരിച്ച് സംസാരിച്ചാല് പോലും..വൈകുന്നേരമാവുമ്പോഴേക്കിനും..
അവളുടെ കൈവെള്ളയില് കോമ്പസ്‌ കുത്തിയിറക്കിയ മുറിപ്പാടുകള് ഞാന് കണ്ടിട്ടുണ്ട്..
അവളുടെ കൈവിരള് പിന്നോട്ടൊടിച്ച് നീരു വന്നത് ഞാന് കണ്ടിട്ടുണ്ട്..
കവിളില് വിരല്പാടുകളുള്ള കാമുകിമാരെ കണ്ടിട്ടുണ്ട്..
പല്ലവിമാരുടെ ചുണ്ട് കടിച്ച് പൊളിച്ച സൈക്കോ ഗോവിന്തന്മാരെ ഞാന് കണ്ടിട്ടുണ്ട്..

jazla mഎന്റേതാണ്.എന്റെ മാത്രമാണ്..എന്നോട് മാത്രം മിണ്ടിയാലൂം ചിരിച്ചാലും മതി..എനിക്കിഷ്ടമുള്ള hair style..എനിക്കിഷ്ടമുള്ള വസ്ത്രം..നിന്റെ നടത്തം പോലും എന്റെ കയ്യില് പിടിച്ച പപ്പറ്റ് നടക്കുന്ന പോലെ എന്ന് വാശിപിടിക്കുന്ന ഗോവിന്ദന്മാരെ..കൂട്ടുകാരികളിലൂടെ കണ്ടിട്ടുണ്ട്..

സിനിമയിലെ പല്ലവി musical atmosphere ല് ഫ്രണ്ട്സിനൊപ്പം ഭക്ഷണം കഴിക്കെ ഗോവിന്തന്റെ കാള് വരുമ്പോള്..പുറത്ത് പോയി വാതിലടച്ച് ഉറങ്ങുകയാണെന്ന് പറഞ്ഞത്..ചങ്കില് വല്ലാതെ കൊണ്ടു..

സത്യം പറഞ്ഞാലറ്റു പോകുന്ന ബന്ധങ്ങള്..
അങ്ങേയറ്റത്തെ adjust മെന്റിനും ശ്രമിക്കുന്നവളുടെ നിസ്സഹായത..

എനിക്കുമുണ്ടായിരുന്നു..കാമുകനായി ഒരു ഗോവിന്ത്.സ്കൂള് പഠനകാലത്ത്..

അവസാനം ഈ ഗോവിന്ദ് മാരോട് നിനക്കിഷ്ടപ്പെട്ട ഞാനായല്ല..എനിക്കിഷ്ടപ്പെട്ട ഞാനായി ജീവിക്കണം എന്ന് പറഞ്ഞ ഒത്തിരി പല്ലവിമാരെ എനിക്കറിയാം..എന്നാല് എന്റെ ഇഷ്ടങ്ങള് മരിക്കട്ടെ..ഞാന് നിന്റെ ഇഷ്ടപ്പെട്ടവളായി മരിക്കാം എന്ന് എഴുതിയ പെണ്ണുങ്ങളെയൂം അറിയാം…

സിനിമ എല്ലാ അര്ത്ഥത്തിലൂം..പുതുമയാണ്..നേര്ക്കാഴ്ചയാണ്..

സ്വപ്നങ്ങളങ്ങേയറ്റം മുറുകെ പിടിക്കുന്ന ഒരു പെണ്ണിന്റെ വിജയഗാഥയാണ്..

സൗന്ദര്യത്തിന് പുതിയ നിര്വചനം ടോവിനോയിലൂടെ ലോകം കേട്ടത്…
തീയേറ്ററില് മുഴങ്ങിയ നിറഞ്ഞ കയ്യടി..ഇപ്പോഴും മുഴങ്ങുന്നു….
അത് മനസ്സിലാക്കി കൊടുക്കലായിരുന്ന്…

ജനം നെഞ്ചിലേക്കാവാഹിച്ചു എന്ന് തന്നെയാണ്.

jazla mവല്ലാതെ ഞാന് നിശബ്ദമായപ്പോയത്..
മകളുടെ മുഖം ആസിഡൊഴിച്ച് ജീവിതം ചോദ്യചിഹ്നമായി നില്ക്കുന്ന ഒരച്ചനോട് പ്രതിയുടെ അച്ഛന്..
മകന്റെ ഭാവി സുരക്ഷിതത്തെ കുറിച്ച് സംസാരിക്കാന് വരുമ്പോള്..പല്ലവി
കേട്ട് വന്ന്..
ആ കസേരയെടുത്ത്..മുഖം മറച്ച തട്ടം മാറ്റി ..നിശബ്ദയായി നോക്കുന്ന നോട്ടമാണ്..
ദഹിച്ചു പോകും…
ഏതൊരാളും..
തന്റെ ജീവിതം..തന്റെ സ്വപ്നങ്ങള്..ആഗ്രഹങ്ങള് പ്‌രതീക്ഷകള്..
എല്ലാം..

അതിലുണ്ട്..ഒരു നീറ്റലായി..
കഠാരയെക്കാള് ആ നോട്ടത്തിന് മൂര്ച്ഛയുണ്ടായിരുന്നൂ..

ഉയരെ..

വര : ന്റെ Jijo Soman ചേട്ടായി.