അന്ന് ചേച്ചിക്കൊപ്പം ജ്യോത്സന വീട്ടിൽ എത്തിയില്ല, വൈറലായി താരത്തിന്റെ അമ്മയുടെ വാക്കുകൾ

മലയാളികളുടെ പ്രിയ ഗായകരിൽ ഒരാളാണ് നടി ജ്യോത്സന, 2002 ൽ ആണ് താരം പിന്നണി ഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്. തെന്നിന്ത്യൻ സിനിമാ സംഗീത ലോകത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന…

മലയാളികളുടെ പ്രിയ ഗായകരിൽ ഒരാളാണ് നടി ജ്യോത്സന, 2002 ൽ ആണ് താരം പിന്നണി ഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്. തെന്നിന്ത്യൻ സിനിമാ സംഗീത ലോകത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തിലൂടെയാണ് മലയാള സംഗീത ലോകത്ത് ജ്യോത്സ്‌ന എത്തുന്നത്. എന്നാൽ നമ്മൾ എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകരുടെ ഇടയിൽ ജ്യോത്സ്‌നയെ ഏറെ പ്രശസ്തയാക്കിയത്. ഇന്നും ഈ ഗാനം മലയാളി പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ ‘അമ്മ താരത്തിനെ ചെറുപ്പത്തിൽ കാണാതെ വിഷമിച്ചതിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആകുന്നത്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ 4 ന്റെ വേദിയിൽ എത്തിയപ്പോഴാണ് മകളുടെ കുട്ടിക്കാലത്തെ കുസൃതിയെ കുറിച്ച് അമ്മ ഗിരിജ വെളിപ്പെടുത്തിയത്. ജ്യോത്സ്നാക്ക് ഒരു സഹോദരി കൂടിയുണ്ട്, ഇവർ രണ്ടാളും അബുദാബി ഇന്ത്യൻ സ്കൂളിലാണ് പഠിച്ചത്. സ്കൂളിൽ പോകുന്നതും വരുന്നതുമൊക്കെ ഒരുമിച്ചായിരുന്നു. ഒരു ദിവസം ക്ലാസ് കഴിഞ്ഞ് വീണ കരഞ്ഞ് കൊണ്ട് വീട്ടിൽ വന്നു. കാര്യം തിരക്കിയപ്പോൾ അവൾ കാര്യം പറഞ്ഞു, ചിന്നു ബസിൽ ഇല്ല, അവളെ കാണാൻ ഇല്ലെന്ന്. ഇത് കേട്ടപ്പോൾ ഞങ്ങളും ആകെ പേടിച്ചു. ഉടൻ തന്നെ സ്കൂളിലേയ്ക്ക് അന്വേഷിച്ചിറങ്ങാൻ തുടങ്ങി. അപ്പോഴേയ്ക്കും പെട്ടെന്നൊരു ഫോൺ വന്നു.

ജ്യോത്സന ആയിരുന്നു വിളിച്ചത്, സ്കൂളിൽ നിന്നും ഇറങ്ങിയ സമയത്ത് ഒരു ഐസ് ക്രീം വാങ്ങാൻ താൻ കടയിൽ പോയെന്നും കാന്റീനിൽ പോയി ഐസ്ക്രീം വാങ്ങി വന്നപ്പോഴേയ്ക്കും സ്കൂൾ ബസ് പോയി എന്നായിരുന്നു മറുപടി. ഐസ്ക്രീം വാങ്ങാൻ പൈസ വേണ്ടേ എന്നു ഞാൻ ചോദിച്ചു. അത് ഞാൻ സെക്യൂരിറ്റി അങ്കിളിന്റെ കയ്യിൽ നിന്ന് ഒരു ദിർഹം വാങ്ങി എന്നു പറ‍ഞ്ഞു. അന്നാണ് ജ്യോത്സ്നയെ അവസാനമായി അടിച്ചതെന്ന് ഗിരിജ പറഞ്ഞു.