താര പുത്രന്മാരെ നമുക്ക് മലയാളികൾക്ക് ഏറെ പ്രിയമാണ്, അവരുടെ വിശേഷങ്ങൾ ഇപ്പോഴും നമ്മൾ തിരയാറുമുണ്ട്, അവരിൽ പ്രധാനികളിലൊരാളാണ് കാളിദാസ് ജയറാം. ബാലതാരമായി അമ്പരപ്പിച്ച താരപുത്രന്‍ ഭാവിയില്‍ സിനിമയിലേക്ക് തിരിച്ചുവരുമെന്ന് ആരാധകര്‍ അന്നേ ഉറപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഇതിനകം തന്നെ താരപുത്രന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഹാപ്പി സര്‍ദാറുമായാണ് ഇപ്പോള്‍ കാളിദാസ് എത്തിയിട്ടുള്ളത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രം കൂടിയായിരുന്നു ഇത്. ഇത്രയും ക്യൂട്ടായ ഒരു സര്‍ദാര്‍ ജിയെ എവിടെയെങ്കിലും കാണാവുമോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. വ്യത്യസ്തമായ പ്രതികരണങ്ങളുമായി സിനിമ മുന്നേറുകയാണ്.
അച്ഛനെപ്പോലെ തന്നെ മിമിക്രിയിലും താല്‍പര്യമുണ്ട് കാളിദാസിന്. തമിഴകത്തിന്റെ പ്രിയ താരങ്ങളായ
കമല്‍ഹാസന്‍, വിജയ് സൂര്യ തുടങ്ങിയവരെ വളരെ നന്നായി അനുകരിക്കാറുണ്ട് ഈ താരം. കാത്തിരിപ്പിനൊടുവില്‍ ഹാപ്പി സര്‍ദാര്‍ തിയേറ്ററുകളിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് കാളിദാസ് ഇപ്പോള്‍. ഇപ്പോൾ തന്റെ കുടുംബത്തിന്റെ വിശേഷം പങ്കുവെച്ച് കാളിദാസ് എത്തിയിരിക്കുകയാണ്. ജയറാമും പാര്‍വതിയും മാത്രമല്ല മക്കളായ കണ്ണനും ചക്കിയുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. കാളിദാസിന് പിന്നാലെയായി മാളവികയും സിനിമയിലേക്ക് എത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അമ്മക്കുട്ടിയാണ് താനെന്ന് കാളിദാസ് പറയുന്നു. അപ്പ കൂടുതലും ഷൂട്ടിലായിരിക്കും. ചക്കിയുമായി ഇടയ്ക്ക് വഴക്കിടാറുണ്ട്. ഫുഡ് ഷെയര്‍ ചെയ്യുമ്പോഴാണ് പ്രധാനമായും വഴക്ക്.
ഇക്കാര്യത്തില്‍ ഒരേ ടേസ്റ്റുള്ളവരാണ് രണ്ടാളും. പുതിയ വിഭവങ്ങളും പരീക്ഷിക്കാറുണ്ട്. അച്ഛനും അമ്മയും വ്യത്യസ്ത തരത്തിലാണ് അഭിനയിക്കുന്നത്. അമ്മയുടെ സീരിയസ് കഥാപാത്രങ്ങളുള്ള ചിത്രങ്ങളാണ് കണ്ടിട്ടുള്ളത്. അമ്മയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. അച്ഛന്‍ കുറച്ച് ലൈറ്റായുള്ള കഥാപാത്രങ്ങളെയാണ് ചെയ്തിട്ടുള്ളത്. രണ്ടും താരതമ്യം ചെയ്യാനാവില്ല.
അച്ഛന്‍ ഇപ്പോ വെല്ലുവിളിയായി മാറിയെന്നും കാളിദാസന്‍ പറയുന്നു. പുതിയ സിനിമയ്ക്കായി വണ്ണം കൂട്ടിയിരിക്കുകയാണ് ഇപ്പോള്‍. അച്ഛന് അഭിനയം പെട്ടെന്ന് വരും. ടൈമിംഗും കാര്യങ്ങളുമൊക്കെ പെട്ടാണ് വരുന്നത്. അത് ഒരുപാട് ഇഷ്ടമാണ്. കാറുകള്‍ തനിക്കൊരുപാട് ഇഷ്ടമാണെന്നും താരം പറഞ്ഞിരുന്നു. അച്ഛനെപ്പോലെ ആനപ്രേമമുണ്ട്. അച്ഛനും അമ്മയ്ക്കും പിന്നാലെയായാണ് കാളിദാസും സിനിമയിലേക്ക് എത്തിയത്.
നായകനായി അരങ്ങേറിയതിന് ശേഷം മകന്‍ എങ്ങനെയാണ് സിനിമകള്‍ സ്വീകരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അക്കാര്യത്തില്‍ താന്‍ ഇടപെടാറില്ലെന്ന മറുപടിയായിരുന്നു ജയറാം നല്‍കിയത്. അവന്‍ സ്വന്തമായാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നല്ലതാവുമെന്ന് കരുതിയാണ് സിനിമ സ്വീകരിക്കാറുള്ളത്. ഫിലിം മേക്കറിനോടുള്ള വിശ്വാസം, കമ്മിറ്റ്‌മെന്റ് അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചും ചിന്തിക്കാറുണ്ട്.
പൊതുവെ ഫോണ്‍ അധികം ഉപയോഗിക്കാറില്ല. ഇന്‍സ്റ്റഗ്രാമില്‍ കുറേനേരം ചെലവഴിക്കുന്നതായി തോന്നാറുണ്ട്. അതിനാല്‍ത്തന്നെ അത്രയധികം ഉപയോഗിക്കാറില്ലെന്നും താരപുത്രന്‍ പറയുന്നു. താന്‍ പ്രണയത്തിലാണോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന മറുപടിയായിരുന്നു കാളിദാസിന്റേത്. നേരത്തെ പ്രണയമുണ്ടായിരുന്നു, അവരിപ്പോ സ്വസ്ഥമായി ജീവിക്കുന്നുണ്ടെന്നും അതേക്കുറിച്ച് പറയേണ്ടതില്ലെന്നും കാളിദാസ് പറയുന്നു. കുട്ടിക്കാലത്ത് ഈ പേര് അധികം ഇഷ്ടമായിരുന്നില്ല. കെജേയെന്നാണ് സ്‌കൂളില്‍ സുഹൃത്തുക്കളൊക്കെ വിളിക്കാറുള്ളത്.