‘അമ്മ വേഷങ്ങൾ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് കവിയൂർ പൊന്നമ്മ, നിരവധി നടന്മാരുടെ അമ്മയായി പൊന്നമ്മ എത്തി, സ്നേഹവും വാത്സല്യവും നിറഞ്ഞ അമ്മയെ നമുക്കെല്ലാവർക്കും വളരെ ഇഷ്ട്ടമാണ്, വളരെ ചെറുപ്പത്തിൽ അഭിനയിച്ച് തുടങ്ങിയ താരം ഇപ്പോഴും സിനിമയിൽ സജീവമാണ്. മോഹൻലാൽ മമ്മൂട്ടി തുടങ്ങി നിരവധി താരങ്ങളുടെ അമ്മയായി നടി വെള്ളിത്തിരയിൽ എത്തി. സിനിമയിൽ വിജയിക്കുവാൻ സാധിച്ചെങ്കിലും സ്വന്തം ജീവിതതിൽ നിന്നും കയ്പ്പേറിയ അനുഭവം ആയിരുന്നു കവിയൂർ പൊന്നമ്മയ്‍ക്ക്. കവിയൂർ പൊന്നമ്മ ഒരു ടിവി ഷോയിൽ പറഞ്ഞ വാക്കുകൾ ആണിപ്പോൾ വൈറൽ ആകുന്നത്.
എന്നോട് അദ്ദേഹം ഒരിക്കല്‍ പോലും സ്‌നേഹത്തോടെ പെരുമാറിയിട്ടില്ല എന്ന് നടി പറയുന്നു, ഞങ്ങള്‍ രണ്ട് പേരും രണ്ട് ധ്രുവങ്ങളിലാണ്. ഞാന്‍ എത്ര സോഫ്റ്റ് ആണോ അതിന് എതിരായി അദ്ദേഹം അത്രയും ദേഷ്യക്കാരനായിരുന്നു. പക്ഷേ എന്റെ അടുത്ത് കിടന്നാണ് മരിച്ചത്.ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് താമസിച്ചു. സുഖമില്ലാതെ വന്നതോടെ അദ്ദേഹത്തെ ശുശ്രൂഷിച്ചു. അവസാനം ആയപ്പോള്‍ സംസാരിക്കാന്‍ പറ്റാതെ ആയി.
ചിലപ്പോള്‍ ആലോചിക്കുമ്പോള്‍ വെറുപ്പ് വരുമായിരുന്നു. ഏറിയാല്‍ രണ്ടോ മൂന്നോ മാസമേ ഉണ്ടാവുകയുള്ളുവെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്ത് ആഗ്രഹമുണ്ടെങ്കിലും സാധിച്ച് കൊടുത്തോളാനും പറഞ്ഞു. അതോടെ ഇനി എത്ര കാലം ഉണ്ടെന്ന് കരുതിയാണെന്ന് വിചാരിച്ച് എല്ലാം മറന്നു. ഒരുപാട് ദ്രോഹിച്ചിരുന്നു. ഒരു ഭര്‍ത്താവ് എങ്ങനെ ആവരുത് എന്നതിന്റെ ഉദ്ദാഹരണമായിരുന്നു മണിസ്വാമി. എന്തിനായിരുന്നു എന്ന് ഇന്നും പിടി കിട്ടിയിട്ടില്ല. കല്യാണം കഴിച്ച ആദ്യ നാളുകള്‍ മുതല്‍ താളപിഴയായിരുന്നു.
എനിക്ക് ഒരു ഇഷ്ടമുണ്ടായിരുന്നു. യാതൊരു തരത്തിലും തെറ്റായി വിചാരിക്കരുത്. കാരണം വളരെ പരിശുദ്ധമായ ബന്ധമായിരുന്നു. കല്യാണം കഴിച്ചേനെ. പക്ഷേ എന്നോട് മതം മാറാന്‍ പറഞ്ഞു. എനിക്ക് താഴെ പെണ്‍കുട്ടികളുണ്ട്. അവിടെ ആണ്‍കുട്ടികള്‍ മാത്രമേയുള്ളു. അദ്ദേഹം വീട്ടില്‍ പോയി അച്ഛനോടൊക്കെ പോയി സംസാരിച്ചപ്പോള്‍ മതം മാറണമെന്നാണ് അവരുടെ ആവശ്യം. അത് നടക്കില്ലെന്ന് പറഞ്ഞു.ജാതി അന്വേഷിച്ച് അല്ലല്ലോ പ്രണയിച്ചത്. കുടുംബം നോക്കിയിരുന്നത് ഞാനായിരുന്നു.
അത് കൊണ്ട് നടക്കില്ലെന്ന് പറഞ്ഞു. അത് ഒഴിവായ സമയത്താണ് മണിസ്വാമി നേരിട്ട് വന്ന് ചോദിക്കുന്നത്. അദ്ദേഹം റോസി എന്ന സിനിമയുടെ നിര്‍മാതാവ് ആയിരുന്നു. ഞാന്‍ അന്ന് വിചാരിച്ചു അദ്ദേഹം ബ്രഹ്മാണനാണ്, പഠിച്ചവനാണ്, എന്റെ കുടുംബം നോക്കുമെന്നും കരുതി. എല്ലാം തകിടം മറിഞ്ഞു. ഞാന്‍ വിചാരിച്ചതിന് എതിര്‍ സ്വഭാവമായിരുന്നു ഭര്‍ത്താവിന്റേത്