‘ജനംബോംബായി’! കൊച്ചിയിലെ പുതുവത്സരാഘോഷം വന്‍ ദുരന്തമായി

കൊച്ചിയിലെ പുതുവര്‍ഷാഘോഷം വന്‍ ദുരന്തമായി മാറി. ആഘോഷത്തില്‍ പങ്കെടുത്ത 200 പേര്‍ ചികിത്സ തേടി. പുതുവത്സരം ആഘോഷിക്കാനായി അഞ്ച് ലക്ഷത്തോളം പേരാണ് കൊച്ചിയില്‍ ഒത്തുകൂടിയത്. പുതുവത്സര ദിനത്തിന് തലേന്നും കൊച്ചിയില്‍ വലിയ ജനതിരക്കായിരുന്നു. പോലീസുകാര്‍ക്കുള്‍പ്പടെ…

കൊച്ചിയിലെ പുതുവര്‍ഷാഘോഷം വന്‍ ദുരന്തമായി മാറി. ആഘോഷത്തില്‍ പങ്കെടുത്ത 200 പേര്‍ ചികിത്സ തേടി. പുതുവത്സരം ആഘോഷിക്കാനായി അഞ്ച് ലക്ഷത്തോളം പേരാണ് കൊച്ചിയില്‍ ഒത്തുകൂടിയത്. പുതുവത്സര ദിനത്തിന് തലേന്നും കൊച്ചിയില്‍ വലിയ ജനതിരക്കായിരുന്നു. പോലീസുകാര്‍ക്കുള്‍പ്പടെ നിരവധിയാളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായുണ്ടാവുന്ന വന്‍ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയാണ് അപകടമുണ്ടാക്കിയത്. അധികൃതര്‍ക്ക് വീഴ്ചയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

പരിപാടിയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ കിടത്തിയാണ്. തിരക്കില്‍പെട്ട് ശ്വാസതടസം അനുഭവപ്പെട്ട യുവതിയെ കിടത്താന്‍ സ്ഥലം ലഭിക്കാത്തതിനാലാണ് ഓട്ടോയ്ക്ക് മുകളില്‍ കിടത്തി കൊണ്ടുപോയത്. ഇവര്‍ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയതും ഓട്ടോയ്ക്ക് മുകളില്‍ കിടത്തിയായിരുന്നു. ഇത്തരം അടിയന്തിര സാഹചര്യം നേരിടാന്‍ അടിയന്തിര ആരോഗ്യ സേവനങ്ങളൊന്നും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല.

മൂന്ന് ആംബുലന്‍സുകളാണ് സ്ഥലത്ത് ഒരുക്കിയിരുന്നത്. ഒരു ഡോക്ടറും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അടുത്തുള്ള താലൂക്ക് ആശുപത്രിയിലും ഒരു ഡോക്ടര്‍ മാത്രമായിരുന്നു ഡ്യൂട്ടിയില്‍. റോറോ സര്‍വീസിലേക്ക് ജനം ഇരച്ചു കയറിയതും വലിയ അപകടസാധ്യതയാണ് ഉണ്ടാക്കിയത്. രണ്ട് റോറോ സര്‍വീസുകള്‍ നടത്തണമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഒന്ന് മാത്രമായിരുന്നു പ്രവര്‍ത്തിച്ചത്, അതും അപകടത്തിന് വഴിവച്ചു.