കഴിഞ്ഞ ദിവസം കലാഭവൻ മണിയുടെ സഹോദരൻ ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചതിൽ കെപിസി ലളിതയുടെ പേരിലുള്ള കുരുക്ക് മുറുകുന്നു, രാമകൃഷ്ണന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാൽ അതേസമയം മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ച വിവാദത്തില്‍ അക്കാദമി ചെയര്‍പേഴ്സണ്‍ കെപിഎസി ലളിതയുടെ വാദം പൊളിയുകയാണ്. രാമകൃഷ്ണനും കെപിഎസി ലളിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെ പ്രതിഷേധം ശക്തമാക്കുകയാണ്
സംഗീത നാടക അക്കാദമിയുടെ സര്‍ഗ്ഗ ഭൂമിക എന്ന ഓണ്‍ലൈന്‍ കലാപരിപാടികള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നും രാമകൃഷ്ണനു വേണ്ടി അക്കാദമി സെക്രട്ടറി രാധാകൃഷ്ണനോട് സംസാരിച്ചു എന്ന് പ്രചരിപ്പിച്ചത് ദുരുദ്ദേശപരവുമാണെന്നായിരുന്നു കെപിഎസി ലളിത കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ അറിയിച്ചത്. എന്നാല്‍ കെപിഎസി ലളിതയും രാമകൃഷ്ണനും തമ്മില്‍ നടത്തിയ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. സെക്രട്ടറിയോട് സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമര്‍പ്പിച്ചോളൂ എന്നും സംഭാഷണത്തിനിടെ കെ പി എ സി ലളിത പറയുന്നുണ്ട്.
അവസരം നിഷേധിച്ചതില്‍ മനം നൊന്ത് കഴിഞ്ഞ ദിവസം വൈകീട്ടാണ് ചാലക്കുടിയിലെ കലാഗൃഹത്തില്‍ ഉറക്ക ഗുളികകള്‍ കഴിച്ച് രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. മോഹിനിയാട്ടത്തില്‍ പിഎച്ച്‌ഡി ഉണ്ടായിട്ടും തനിക്ക് ജാതീയമായ വിവേചനം മൂലം അവസരം നിഷേധിച്ചു എന്നാണ് രാമകൃഷ്ണന്റെ വാദം. ജാതി വിവേചനമില്ലാത്തൊരു കലാലോകമുണ്ടാവട്ടെ എന്ന് എഴുതി വച്ചാണ് രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
രാമകൃഷ്ണനും കെപിഎസി ലളിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്
കഴിഞ്ഞ ദിവസം കലാഭവൻ മണിയുടെ സഹോദരൻ ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചതിൽ കെപിസി ലളിതയുടെ പേരിലുള്ള കുരുക്ക് മുറുകുന്നു, രാമകൃഷ്ണന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാൽ അതേസമയം മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ച വിവാദത്തില്‍…