പൊക്കകുറവിന്റെ പേരിൽ പീഡനം അനുഭവിച്ച ക്വാഡന്‍ ബെയില്‍സ് ഗിന്നസ് പക്രുവിന്റെ പിന്തുണയ്ക്ക് ഇപ്പോൾ നന്ദി അറിയിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ മാധ്യമമായ എസ്ബിഎസ് മലയാളം വഴിയാണ് ക്വാഡന്‍ ഈ വിവരം അറിയിച്ചത്. തനിക്ക് പക്രുവിനെ പോലെ ഒരു നടൻ ആകണം എന്നും ക്വാഡന്‍ അറിയിച്ചിരിക്കുകയാണ്. ഗിന്നസ് പക്രുവുമായി വിഡിയോ കോളില്‍ സംസാരിക്കണമെന്നും നേരില്‍ കാണണമെന്ന താത്പര്യവും വിശദീകരിച്ചു. ഗിന്നസ് പക്രുവിന്റെ ജീവിത കഥ തൻറെ മകനെ വളരെ അധികം സന്തോഷിപ്പിച്ചു എന്നും ക്വാഡന്റെ ‘അമ്മ യാരക്ക പറഞ്ഞു.
അടുത്ത ഇന്ത്യാ സന്ദര്‍ശനത്തില്‍ ഗിന്നസ് പക്രുവിനെ നേരില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ക്വാഡന്‍.ഉയരക്കുറവിന്റെ പേരില്‍ സഹപാഠികളില്‍ നിന്ന് ക്രൂരമായ അധിക്ഷേപമാണ് ക്വാഡന്‍ നേരിട്ടത്. എന്നെയൊന്ന് കൊന്ന് തരുമോയെന്ന് ഏങ്ങലടിച്ച് കരയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായുരുന്നു.
ഇതോടെ വിദ്യാര്‍ത്ഥി ലോകശ്രദ്ധയിലേക്കെത്തി. തന്നോട് സങ്കടങ്ങള്‍ തുറന്നുപറയുന്ന മകന്റെ വീഡിയോ അമ്മ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു.
വലിയ പിന്തുണയാണ് ക്വാഡന് ലഭിച്ചത്. നടന്‍ ഗിന്നസ് പക്രുവും ഹൃദയത്തില്‍ തൊാടുന്ന കുറിപ്പുമായി രംഗത്തെത്തിയിരുന്നു, മോനേ, നിന്നെ പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുമ്ബോള്‍ നിന്റെ അമ്മ തോല്‍ക്കും. ഇങ്ങനെയായിരുന്നു കുറിപ്പ്.