തിലകൻ ചേട്ടൻ വെള്ളമടിക്കുവായിരുന്നു സെറ്റിൽ  എന്നാൽ വന്ന വാർത്ത കണ്ടു ഞാൻ കരഞ്ഞു പോയി, ലാൽ ജോസ് 

തിലകൻ എന്ന മഹാനടനെ ഒരു ഗോഡ് ഫാദർ ആക്കിയ ചിത്രം ആയിരുന്നു രണ്ടാം ഭാവം, ഇതിൽ ഡബ്ബിൾ റോളിൽ ആണ് സുരേഷ് ഗോപി എത്തിയിരുന്നത്, ഇപ്പോൾ ചിത്രം സംവിധാനം ചെയ്യ്ത ലാൽ ജോസ് പറഞ്ഞ…

തിലകൻ എന്ന മഹാനടനെ ഒരു ഗോഡ് ഫാദർ ആക്കിയ ചിത്രം ആയിരുന്നു രണ്ടാം ഭാവം, ഇതിൽ ഡബ്ബിൾ റോളിൽ ആണ് സുരേഷ് ഗോപി എത്തിയിരുന്നത്, ഇപ്പോൾ ചിത്രം സംവിധാനം ചെയ്യ്ത ലാൽ ജോസ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ സിനിമ ചെയ്യുന്ന സമയം മുതൽ ഒരുപാടു പ്രതി സന്ധികൾ ഉണ്ടായിരുന്നു  ലാൽ ജോസ് പറയുന്നു.

ചിത്രത്തിൽ സുരേഷ് ഗോപിക്കും, തിലകൻ ചേട്ടനും കുറച്ചു ഭാഗങ്ങളിൽ അഭിനയിക്കാൻ സാധിക്കാതെ  പോയിരുന്നു, ഈ സിനിമ സ്റ്റോപ്പ് ചെയ്യണമോ എന്ന് പോലും ആലോചിച്ചിരുന്നു. ഷൂട്ട് തുടങ്ങി രണ്ടാം ദിവസം തിലകൻ ചേട്ടനെ  കാണുമ്പൊൾ എന്തോ ഒരു വല്ലായ്‌മ എനിക്ക് തോന്നിയിരുന്നു. ഞാൻ നോക്കുമ്പോൾ രണ്ടു കാലിലും നീര് പിടിച്ചിരിക്കുന്നു, ഞാൻ  ചോദിച്ചപ്പോൾ കുഴപ്പം ഒന്നുമില്ല എന്ന് പറഞ്ഞു, ഞാൻ ഡോക്ടറെ കാണാം എന്ന് പറഞ്ഞപ്പോൾ പറഞ്ഞു അതിന്റെ ആവശ്യമില്ല എന്നും ലാൽ ജോസ് പറയുന്നു.

ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ അദ്ദേഹം ഒഴിച്ച് എല്ലാവരും പോകാൻ പോയി, ഞാൻ ചോദിച്ചു കഴിക്കുന്നില്ല എന്ന് വേണ്ട എന്ന് പറഞ്ഞു,ആ സമയത്തു ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതു കണ്ടു, പക്ഷെ ഞാൻ തിരിച്ചു വന്നപ്പോൾ വെള്ളത്തിന്റെ ടച്ചിങ് ഭാഗത്തിൽ ഒരു പച്ചമുളക് ഇരിക്കുന്നു, അപ്പോൾ എനിക്ക് മനസിലായി അദ്ദേഹം വെള്ളമടിക്കുവാണ്  എന്ന്. പിന്നീട് മറ്റുള്ളവർ അദ്ദേഹിനെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ കിഡ്‌നി പ്രശ്നം ആണെന്ന് ഡോക്ടർ പറഞ്ഞു, അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയാതെ വന്നു, എല്ലാവരും അദ്ദേഹത്തിന് പകരം മറ്റുആരെങ്കിലും അഭിനയിപ്പിക്കാൻ പറഞ്ഞു, ഞാൻ വേണ്ട അദ്ദേഹം ആരോഗ്യ സ്ഥിതി നല്ലതാകുമ്പോൾ അഭിനയിക്കും അത് മതി എന്ന് പറഞ്ഞു. അദ്ദേഹം മദ്യപിച്ചത് സെറ്റിൽ വലിയ പ്രശനം ആയി, എന്നാൽ പിന്നീട് വന്ന വാർത്ത  വയ്യാതിരുന്ന അദ്ദേഹത്തെ ഞാൻ ഒരുപാടു ബുദ്ധിമുട്ടിപ്പിച്ചു എന്നാണ്, ശരിക്കും എനിക്ക് കരച്ചിൽ വന്നു പോയി ലാൽ ജോസ് പറയുന്നു, അതുപോലെ ഈ ഷൂട്ടിങ്ങിനിടയിൽ സുരേഷ്‌ഗോപിയുടെ അച്ഛൻ മരിച്ചത്, അങ്ങനെയും ഷൂട്ടിങ് നീണ്ടു പോയി.