എന്റെ കണ്ണ് നിറച്ച ആ ഷോട്ട്, തുറന്ന് പറഞ്ഞ് ലാല്‍ജോസ്

മികച്ച സിനിമകള്‍ കൊണ്ട് മലയാളികളെ രസിപ്പിച്ച സംവിധായകനാണ് ലാല്‍ജോസ്. അസിസ്റ്റന്റ് ഡയറക്ടറായി കുറേക്കാലം പ്രവര്‍ത്തിച്ച ലാല്‍ജോസ് മമ്മൂട്ടിയേയും ദിവ്യഉണ്ണിയേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയായിരുന്നു തന്റെ സിനിമാ കരിയര്‍…

മികച്ച സിനിമകള്‍ കൊണ്ട് മലയാളികളെ രസിപ്പിച്ച സംവിധായകനാണ് ലാല്‍ജോസ്. അസിസ്റ്റന്റ് ഡയറക്ടറായി കുറേക്കാലം പ്രവര്‍ത്തിച്ച ലാല്‍ജോസ് മമ്മൂട്ടിയേയും ദിവ്യഉണ്ണിയേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയായിരുന്നു തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്.
പിന്നീടങ്ങോട്ട് ഒരുപിടി നല്ല ചിത്രങ്ങളുമായി ലാല്‍ജോസ് പ്രേക്ഷകരുടെ മനസില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ, തന്റെ സിനിമാ ജീവിതത്തില്‍ കണ്ണുനിറഞ്ഞുപോയ ഷോട്ടിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

laljose classmates
ഡയമണ്ട് നെക്ലസില്‍ സംവൃതയുടെ കഥാപാത്രവും ഫാസിലിന്റെ കഥാപാത്രവും ഒരുമിച്ച് ഒരു പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ സംവൃതയുടെ വിഗ് തലയില്‍ നിന്ന് തെറിച്ചു വീണു പോകുന്ന നിമിഷമുണ്ട്.കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള കീമോതെറപ്പി മൂലം സംവൃതയുടെ കഥാപാത്രത്തിന്റെ തലമുടിയെല്ലാം കൊഴിഞ്ഞു പോയതു മൂലം വെച്ചിരുന്ന വിഗ്ഗാണ്. ആ നിമിഷം സംവൃതയുടെ മുഖത്തെ ഭാവവും ജീവിതത്തില്‍ അറിയാവുന്ന പലര്‍ക്കും കാന്‍സര്‍ പിടിപെട്ട് സമാനമായി മുടി കൊഴിഞ്ഞു പോയതുമെല്ലാം പെട്ടെന്ന് ഓര്‍മ്മ വന്നതു മൂലം അറിയാതെ കണ്ണു നിറഞ്ഞു പോയെന്ന് ലാല്‍ ജോസ് പറയുന്നു.
അതേ സമയം തന്റെ പുതിയ ചിത്രമായ മ്യാവു ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ അദ്ദേഹം. സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.