കൂടുതൽ ഡാമുകൾ തുറക്കുമ്പോൾ കഴിഞ്ഞ പ്രളയം ആവർത്തിക്കുമോ ? അടിയന്തര യോഗത്തിലെ തീരുമാനം നിർണായകം!

കേരളത്തിൽ ഈ കഴിഞ്ഞ രണ്ട്  ദിവസങ്ങൾ കൊണ്ട് നിലനിന്നിരുന്ന മഴയ്ക്ക് ശമനം വന്നിരിക്കുകയാണ്.പക്ഷെ എന്നാൽ ഇനി വരുവാൻ പോകുന്ന അടുത്ത മൂന്ന് മണിക്കൂറില്‍ കോട്ടയം,പത്തനംതിട്ട,എറണാകുളം,തൃശ്ശൂര്‍,പാലക്കാട്,കോഴിക്കോട്, ഇടുക്കി.വയനാട്,കണ്ണൂർ,കാസർഗോഡ്.എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടു  കിടക്കുന്ന പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക്…

Flood.01

കേരളത്തിൽ ഈ കഴിഞ്ഞ രണ്ട്  ദിവസങ്ങൾ കൊണ്ട് നിലനിന്നിരുന്ന മഴയ്ക്ക് ശമനം വന്നിരിക്കുകയാണ്.പക്ഷെ എന്നാൽ ഇനി വരുവാൻ പോകുന്ന അടുത്ത മൂന്ന് മണിക്കൂറില്‍ കോട്ടയം,പത്തനംതിട്ട,എറണാകുളം,തൃശ്ശൂര്‍,പാലക്കാട്,കോഴിക്കോട്, ഇടുക്കി.വയനാട്,കണ്ണൂർ,കാസർഗോഡ്.എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടു  കിടക്കുന്ന പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.അതെ പോലെ വളരെ പ്രധാനമായും സംസ്ഥാനത്തെ കൂടുതൽ ഡാമുകൾ തുറക്കുന്നത് കൊണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തന്നതിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരം യോഗം വിളിച്ചിരിക്കുകയാണ്.യോഗം നടക്കുന്നത് രാവിലെ പത്ത് മണിക്കാണ്.

flood-new-1
flood-new-1

നിലവിൽ ഇപ്പോൾ മഴ കുറഞ്ഞുവെങ്കിലും കക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അതിന്റെ തീരത്ത് താമസിക്കുന്നവർ എല്ലാം തന്നെ അതീവ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്.അതെ പോലെ കക്കി ഡാം രാവിലെ പതിനൊന്ന് മണിയോട് കൂടി തുറക്കുന്നതാണ്.ആദ്യ സമയത്ത് രണ്ട് ഷട്ടറുകള്‍ ആയിരിക്കും തുറക്കുന്നത്.അത് കൊണ്ട് തന്നെ ആറന്മുള, ചെങ്ങന്നൂര്‍, കോഴഞ്ചേരി എന്നീ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രതയും മുന്‍കരുതലും സ്വീകരിക്കണം. അതെ പോലെ തന്നെ പമ്പ,അച്ചൻകോവിലാർ  എന്നിവിടങ്ങളിൽ ക്രമാതീതമായി ജലനിരപ്പ്  ഉയർന്ന് കൊണ്ടിരിക്കുകയാണ്.

kerala2
kerala2

മഴ കുറഞ്ഞു എങ്കിലും ജലനിരപ്പ് താഴാത്തത് ആശങ്കയ്ക്ക് ഇടവരുത്തുണ്ട്.മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ വടക്കൻ കേരളത്തിൽ മഴ തുടരുന്നുവെങ്കിലും വളരെ ശക്തമല്ല.അതെ പോലെ കോഴിക്കോട് കക്കയം ഡാമിലേക്കുള്ള വഴിയിൽ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ട അവസ്ഥയിലാണ്.അതെ പോലെ തന്നെ വടകര, കൊയിലാണ്ടി എന്നീ പ്രദേശത്ത് നിരവധി വീടുകൾ തകർന്നിട്ടുണ്ട്.പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന എട്ട് അണക്കെട്ടുകൾ തുറക്കുന്നത് കൊണ്ട് തന്നെ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ അവലോകനം യോഗം ചേരുന്നതാണ്.ഭാരതപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ  നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.