‘മമ്മൂട്ടിയുടെ പകർന്നാട്ടം’ നൻപകൽ നേരത്ത് മയക്കത്തെ കുറിച്ച് എം എ നിഷാദ് പറയുന്നു!!

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നൻപകൽ നേരത്ത് മയക്കത്തെ പ്രശംസിച്ച് സംവിധായകൻ എം എ നിഷാദ്. മമ്മൂട്ടി എന്ന നടന്റെ പകർന്നാട്ടമാണെന്നും മലയാള സിനിമയെ അന്തരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമയാണ്…

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നൻപകൽ നേരത്ത് മയക്കത്തെ പ്രശംസിച്ച് സംവിധായകൻ എം എ നിഷാദ്. മമ്മൂട്ടി എന്ന നടന്റെ പകർന്നാട്ടമാണെന്നും മലയാള സിനിമയെ അന്തരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമയാണ് നൻപകൽ നേരത്ത് മയക്കമെന്ന് നിഷാദ് കുറിക്കുന്നു.

സംവിധായകൻ എം എ നിഷാദ് തന്‌റെ ഫെയ്‌സ്ബുക്ക് പേജിൽ കുറിച്ചത് ഇങ്ങനെയാണ് നൻപകൽ നേരത്ത് മയക്കം, എസ് ഹരീഷിന്റ്‌റെ തിരക്കഥ. ലിജോ ജോസ് പല്ലിശ്ശേരിയുടെ സാക്ഷാത്ക്കാരം. മമ്മൂട്ടി എന്ന നടന്റ്‌റെ പകർന്നാട്ടം.മലയാള സിനിമയെ അന്തരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തേക്കാവുന്ന സിനിമ. ഇതാണ് എന്റ്‌റെ ഒറ്റ കവിൾ റിവ്യൂ. ഇന്ന് ദുബായിലെ സഹറ സെന്റ്‌ററിൽഉച്ച മയക്കം കഴിഞ്ഞ നേരത്താണ് കണ്ടത്. എല്ലാതരം പ്രേക്ഷകരെയും,തൃപ്തിപ്പെടുത്തുമോ എന്നറിയില്ല..പക്ഷെ ഓരോ ഫ്രെയിമിലും,ഒരു സംവിധായകന്റ്‌റെ കൈയ്യൊപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്..തമിഴ്‌നാട്ടിലെ ഒരുൾഗ്രാമത്തിൽ എത്തിയപ്രതീതി..ഭാരതീ രാജയുടേയും,കെ ബാലചന്ദറുടെയും സിനിമകളുടെഗൃഹാതുരത്വം ഫീൽ ചെയ്തു..അഭിനേതാക്കൾ എല്ലാവരും നന്നായിപക്ഷെ മമ്മൂട്ടി സാറിനൊപ്പം, തിളങ്ങിയത് അശോകനാണ്.മലയാള സിനിമ അശോകനെ കൂടുതൽ ഉപയോഗിക്കണം..പശ്ചാത്തല സംഗീതം,പഴയ തമിഴ് പാട്ടുകൾകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.ആ പാട്ടുകളിലെവരികളും കഥാ സന്ദർഭത്തിന് യോജിച്ചത് തന്നെ.ലിജോ പല്ലിശ്ശേരിബ്രില്ല്യൻസ് കൂടിയാണ് ”നൻപകൽ നേരത്ത് മയക്കം”അണിയറക്കാർക്ക് അഭിനന്ദനങ്ങൾ.

ജനുവരി 19 നാണ് നൻപകൽ നേരത്ത് മയക്കം തിയറ്ററിൽ എത്തിയത്.മമ്മൂട്ടി കമ്പനിയുടെ പേരിൽ മമ്മൂട്ടി ആദ്യമായി നിർമ്മിച്ച ചിത്രം കൂടിയാണ് ഇത്. രമ്യ പാണ്ഡ്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയരാണ് മറ്റു പ്രധാന കഥാപാത്രങ്ങെൾ. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചത്.